പാനൂര്‍: സിപിഎം അക്രമത്തില്‍ പരിക്കേറ്റ ആര്‍എസ്എസ് പ്രവര്ത്തകന് കുനുമ്മലിലെ ശ്യാംജിത്തിനെ അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശ്യാംജിത്തിന്റെ ഇടതു കൈക്കേറ്റ സാരമായ പരിക്കിനെ തുടര്‍ന്നാണ് ശസ്ത്രക്രിയ നടത്തിയത്.ഇന്നു പ്ലാസ്റ്റിക്ക് സര്‍ജറി നടത്തുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.ഇതിനിടയില്‍ പരിക്കേറ്റ ശ്യാംജിത്തില്‍ നിന്നും പാനൂര്‍ പോലീസ് മൊഴിയെടുത്തു. മുത്താറിപീടികയിലെ സുബില്‍ എന്ന ചിക്കു,ഉബൈദ്,ഷെറിന് എന്ന ബാവ,പാത്തിപാലത്തെ പ്രവീണ്‍,മാക്കൂല്‍പീടിക ലക്ഷംവീട് കോളനിയിലെ ദിപിന്ദേവ്,വിഷ്ണു,കുനുമ്മലിലെ നിതു തുടങ്ങിയ കണ്ടാലറിയാവുന്ന എട്ടുപേരാണ് തന്നെ വെട്ടിയതെന്ന് ശ്യാംജിത്ത് മൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: