പാനൂര്‍: സിപിഎം അക്രമികള്‍ക്ക് കൂട്ടായി പാനൂര്‍ പോലീസും. സമാധാനകമ്മറ്റി യോഗം ആര്‍എസ്എസ് ബഹിഷ്ക്കരിച്ചു. പാനൂര്‍ മേഖലയില്‍ നടന്ന സിപിഎം അക്രമത്തിന്റെ പാശ്ചാത്തലത്തില്‍ പാനൂരില്‍ വിളിച്ചു ചേര്‍ത്ത സമാധനയോഗത്തില് നിന്നാണ് ആര്‍എസ്എസ് നേതൃത്വം പിന്മാറിയത്. കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്ത്തകന് ശ്യാംജിത്തിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരായ സുബില്‍ എന്ന ചിക്കു, ഉബൈദ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും സിപിഎം നേതൃത്വത്തിന്റെ ഇടപ്പെടലില്‍ അറസ്റ്റ് രേഖപ്പെടുത്താതെ വെച്ചിരിക്കുകയാണ്. പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത്പ്രസിഡണ്ട് കെ.ഇ.കുഞ്ഞബ്ദുളള, മൊകേരി ലോക്കല്‍സെക്രട്ടറി പി.ശശി തുടങ്ങിയ നേതാക്കള്‍ പോലീസ്സ്റ്റേഷനിലെത്തിയാണ് പോലീസിനെ ഭീഷണിപ്പെടുത്തുന്നത്. കുഴല്‍പണം കവര്‍ന്നും, കഞ്ചാവ് വില്‍പ്പനയുമായി ജീവിക്കുന്നവര്‍ക്കു വേണ്ടി സിപിഎം നേതാക്കള്‍ സംസാരിക്കുന്ന നാണംകെട്ട അവസ്ഥയാണ്് പാനൂരിലുളളത്. പാലക്കൂലില്‍ നടന്ന അക്രമത്തില്‍ സിപിഎം സംഘം എറിഞ്ഞ ബോംബേറ് കേസ് ആര്‍എസ്എസിന്റെ പേരിലാണ് പോലീസ് എടുത്തിട്ടുളളത്.സമ്മേളനങ്ങള്‍ കഴിഞ്ഞാല്‍ കൊടിതോരണങ്ങള്‍ മാറ്റണമെന്നും,വൈദ്യൂത തൂണില്‍ പാര്‍ട്ടി ചിഹ്നങ്ങളും,ചായം പൂശലും പാടില്ലെന്നും,അങ്ങിനെ ചെയ്തവര്‍ അതു മായ്ച്ചു കളയണമെന്നും മുന്‍പെ ചേര്‍ന്ന സമാധാന യോഗ തീരുമാനമായിരുന്നു.എന്നാല്‍ സിപിഎം നേതൃത്വം തീരുമാനങ്ങള്‍ അട്ടിമറിക്കുകയാണെന്നും,ഇത്തരം പ്രഹസനമായ യോഗങ്ങള്‍ക്ക് ആര്‍എസ്എസ് ഇല്ലെന്നും പാനൂര്‍ ഖണ്ഡ് കാര്യവാഹ് എന്‍പി.ശ്രീജേഷ് പറഞ്ഞു.ഒരു ഭാഗത്ത് സിപിഎം അക്രമം നടത്തുമ്പോള്‍ പോലീസ് ഇരകള്‍ക്കൊപ്പമല്ല,അക്രമികള്‍ക്കൊപ്പമാണ് നില്‍ക്കുന്നത്.ഇതു പരക്കെ ആക്ഷേപത്തിനു കാരണമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: