പയ്യന്നൂര്‍: 58 മത് റവന്യു ജില്ലാ കലോത്സവത്തിന്റെ രണ്ടാം ദിനം നൃത്തച്ചുവടുകളും പനിനീര്‍മഴ പെയ്തിതിറങ്ങുന്ന ഈ ശലുകളുടെയും താളമേള നിബന്ധമായ ചെണ്ടയുടെതുമായിരുന്നു. വേദികളില്‍ രാഗ-ഭാവ ഗാന-ലയ താളം നിറഞ്ഞാടി. പ്രധാന വേദിയിലും രണ്ടാം അരങ്ങിലും യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗം ആണ്, പെണ് വിഭാഗം ഭരതനാട്യം നാട്യവിസ്മയം തീര്‍ത്തപ്പോള്‍ വേദി നാലില്‍ തായമ്പകയിലും ചെണ്ടമേളത്തിലും യുവപ്രതിഭകള്‍ കൊട്ടിക്കയറി. വേദി മുന്നില്‍ മൊഞ്ചത്തിമാരായ മണവാട്ടികളെയും ആനയിച്ച് ഹുറി മാര്‍ നിറഞ്ഞാടിയപ്പോള്‍ പയ്യന്നൂരിലെ ആസ്വാദകര്‍ കലോത്സവ നഗരിയിലേക്ക് ഒഴുകിയെത്തി, ഉപകരണ സംഗീതങ്ങളായ ഓടക്കുഴല്‍, വീണ, ഗിറ്റാര്‍ വായനകള്‍ ആസ്വദിക്കാനും പതിവില്‍ നിന്നും വിപരീതമായി ആസ്വാദകര്‍ നിറഞ്ഞു.
ഇന്ന് വിവിധ വേദികളിലായി കേരള നടനം, സംഘനൃത്തം, സംസ്കൃത നാടകങ്ങള്‍, നങ്ങ്യാര്‍ കൂത്ത്, ചാക്യാര്‍ക്കൂത്ത്, മൃദംഗം, തബല, വട്ടപ്പാട്ട്, അറബന മുട്ട് തുടങ്ങിയ വിവിധ മത്സര ഇനങ്ങള്‍ അരങ്ങേറും.
വേദികള്ഉണര്ന്നെങ്കിലും പല വേദികളിലും മത്സരങ്ങള്‍ കാണാന്‍ ആസ്വാദകര്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലും എണ്ണത്തില്‍ കുറവായിരുന്നു. നൃത്തഇനമത്സരങ്ങള് കൂടുതല്‍ അരങ്ങേറുന്ന ഇന്നുമുതല്‍ കലാസ്വാദകരുടെ വന്‍ ഒഴുക്ക് കലോത്സവ വേദികളിലേക്ക് ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് സംഘാടകര്‍. 1ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തോടെയാണ് കലോത്സവം സമാപിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: