പാലക്കാട്: മൂന്ന് പതിറ്റാണ്ടിലധികമായി നൂറ് കണക്കിന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വിദ്യാര്‍ത്ഥികളെ സൃഷ്ടിച്ച ടി. ഗോവിന്ദനുണ്ണി പുതിയ ദൗത്യവുമായി രംഗത്ത്. ‘സ്വച്ഛ് ഭാരത്, സ്വച്ഛതാ ഹി സേവാ’ എന്ന സന്ദേശവുമായാണ് ഗോവിന്ദനുണ്ണി പര്യടനത്തിന് തുടക്കം കുറിക്കുന്നത്. ഒരു മാസത്തെ സോളോ സൈക്കിള്‍ യജ്ഞത്തിന് ഡിസംബര്‍ ഒന്നിന് തുടക്കമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ് ഭാരത് അഭിയാന് എന്ന സന്ദേശമാണ് ഈ യജ്ഞത്തിന് പ്രചോദനമായത്.
രാവിലെ 6.45ന് ഗോവിന്ദനുണ്ണിയുടെ സ്ഥാപനമായ സീഡ് ഗുരുകുലയില് നിന്നാണ് തുടക്കം. അവിനാശിലിംഗം സര്‍വ്വകലാശാല വൈസ് ചാന്‍സലറും കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മാസി എംഡിയുമായ ഡോ.പി.ആര്. കൃഷ്ണകുമാര്‍ പങ്കെടുക്കും. മണ്ഡലകാലമായതിനാല്‍ ‘എന്റെ ശബരിമല, ശുചിത്വ ശബരിമല-പ്ലാസ്റ്റിക് വിമുക്ത ശബരിമല’എന്ന മുദ്രാവാക്യവുമായാണ് 1851 കിലോമീറ്റര്‍ ദൂരം സൈക്കിള്‍ ചവിട്ടുക. ശബരിമലയിലേക്ക് വരുന്ന ഭക്തര്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ കവറുകള്‍, സഞ്ചികള്‍ എന്നിവ പരമാവധി ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയാണ് യജ്ഞത്തിലൂടെ മുന്നോട്ടു വയ്ക്കുക. യാത്രക്കിടെ ജനങ്ങളുമായി സംവദിക്കും.
മൂന്ന് ഘട്ടങ്ങളിലായാണ് യാത്ര. ആദ്യ പാദത്തില്‍ 592 കിലോമീറ്ററും, രണ്ടാമത്തേതില്‍ 802 കിലോമീറ്ററും, മൂന്നാമത്തേതില്‍ 457 കിലോമീറ്ററുകളുമാണ് താണ്ടുക. രാവിലെ 6 മണിക്ക് യാത്ര ആരംഭിക്കും. 11 മണിക്ക് അവസാനിക്കും. ശരാശരി 50 കിലോമീറ്റര്‍ ഒരു ദിവസം യാത്ര ചെയ്യും. 155 കിലോമീറ്റര്‍ യാത്ര ചെയ്യുന്ന ദിവസവുമുണ്ട്.
കേരളം, തമിഴ്നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലെ 17 ജില്ലകളിലൂടെ യാത്ര കടന്നു പോകും. 28 ദിവസമാണ് യാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: