ന്യൂദല്‍ഹി: അഖിലയുടെ മാതാപിതാക്കളായ അശോകനും പൊന്നമ്മയ്ക്കും മാത്രമാണ് അഖിലയെ കാണാന്‍ അനുമതിയുള്ളതെന്ന് ശിവരാജ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. കണ്ണന് അറിയിച്ചു.
തനിക്ക് ഷെഫിന് ജഹാനെ കാണാന്‍ അനുമതിയുണ്ടെന്നാണ് സേലത്തേക്ക് പോകും മുന്‍പ് അഖില മാധ്യമങ്ങളോട് പറഞ്ഞത്. ഷെഫിന് അഖിലയെ കാണാന്‍ ശ്രമിച്ചാല്‍ നിയമപരമായി നേരിടുമെന്ന് അച്ഛന് അശോകനും അറിയിച്ചു.
സുപ്രീംകോടതി എന്തു പറഞ്ഞാലും അംഗീകരിക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്, അശോകന് പറഞ്ഞു. കോടതിയുടെ ഇടക്കാല വിധി നല്ലതാണ്. അഖിലയ്ക്ക് ഇനി കോളേജില്‍ പോകാമെന്നതാണ് സന്തോഷം. കേസ് നടക്കട്ടെ, കുട്ടിയുടെ പഠനമാണ് വലുത്. അഖിലയുടെ ജീവിതത്തെയാണ് കോടതി കണ്ടതും രക്ഷിക്കാന്‍ ശ്രമിക്കുന്നതും. ഒരു പിതാവെന്ന നിലയില്‍ വളരെ സന്തോഷം. മകള്‍ ഒന്നുകൊണ്ടും പേടിക്കേണ്ട, ആവശ്യമുള്ളതെല്ലാം സേലത്ത് എത്തിച്ചു തരാം, പഠനം പൂര്‍ത്തിയാക്കണം എന്നാണ് അഖിലയോട് പോകാന്‍ നേരം പറഞ്ഞത്.
പണം അടക്കം യാതൊന്നും തന്നെ അവളുടെ പഠനത്തിന് തടസ്സമാകില്ല. അവളുടെ സുരക്ഷയ്ക്കായാണ് ഹൈക്കോടതി പോലീസിനെ നിയോഗിച്ചത്. അതുപക്ഷേ സ്വാതന്ത്ര്യം ഇല്ലാതാക്കിയിരിക്കാം. പക്ഷേ ജീവന് രക്ഷിക്കാനാണ് പോലീസ് സംരക്ഷണം നല്‍കിയത്, അശോകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: