ചവറ: ചവറയില്‍ വാര്‍ത്താ ദൃശ്യം പകര്‍ത്താനെത്തിയ പ്രാദേശിക ചാനല്‍ കാമറമാനെ മര്‍ദിച്ചതായി പരാതി. തേവലക്കര പുത്തന്‍സങ്കേതം ഇടത്തറ വടക്കതില്‍ സജീവ് (38)ആണ് ചവറ പോലിസില്‍ പരാതി നല്‍കിയത്.
ചവറ കൊറ്റന്‍കുളങ്ങരയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നും മലിനജലം വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈനില്‍ ഒഴുക്കുന്നതായുള്ള പരാതി അന്വേഷിക്കാന്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച എത്തിയിരുന്നു. ഹോട്ടലിന് മുന്നില്‍ ജീവനക്കാര്‍ കുഴിയെടുത്ത് പരിശോധന നടത്തുന്നത് ദൃശ്യത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സജീവനെ ഹോട്ടലുടമയുടെ ബന്ധു മര്‍ദിച്ചത്. മര്‍ദിച്ചതിനൊപ്പം അസഭ്യം പറയുകയും, കാമറ തല്ലിതകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തതായി സജീവന് പരാതിയില്‍ പറയുന്നു. പരാതിയില്‍ ചവറ പോലീസ് അന്വേഷണം ആരംഭിച്ചു. മാധ്യമ പ്രവര്‍ത്തകനെ മര്‍ദിച്ചതില്‍ ചവറയിലെ പത്രപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: