ഇസ്ലാമാബാദ്: ജമാഅത്ത് ഉദ് ദവാ(ജെയുഡി) നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹഫീസ് സെയ്ദിനോടുള്ള പ്രീണനം വീണ്ടും പ്രകടിപ്പിച്ച് പര്‍വ്വേസ് മുഷ്റഫ്.
തനിക്ക് ഹഫീസ് സെയ്ദിനെ ഇഷ്ടമാണെന്നും ഹഫീസിന്റെ സംഘടന ജെയുഡിയെ പിന്തുണയ്ക്കുന്നെന്നും മുഷ്റഫ് വ്യക്തമാക്കി.
ലഷ്ക്കറെ തൊയ്ബയേയും താന്‍ പിന്തുണയ്ക്കുന്നു. ജെയുഡിയും ലഷ്ക്കറും ഇന്ത്യയില്‍ നിന്ന് കശ്മീരിനെ വിമോചിപ്പിക്കാന്‍ ജിഹാദ് നടപ്പാക്കുന്ന സംഘടനകളാണെന്നും അതുകൊണ്ടാണ് താന്‍ ഇരു സംഘടകളേയും പിന്തുണയ്ക്കുന്നതെന്നും മുഷറഫ് വ്യക്തമാക്കുന്നു.
ഇതിന് മുമ്പ് ഹഫീസ് സെയ്ദുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും പാക്കിസ്ഥാനിലെ എആര്‍ഐ ന്യൂസിനോട് സംസാരിക്കവെ പര്‍വേസ് വ്യക്തമാക്കി.
കശ്മീരില്‍ ഭീകര സംഘടനകള്‍ കൈകൊള്ളുന്ന നടപടികളോട് എപ്പോഴും അനുഭാവമുള്ളയാളാണ് ഞാന്‍. ഇന്ത്യന്‍ ആര്‍മിയെ അടിച്ചമര്ത്തുന്നതിനോടും എനിക്ക് യോജിപ്പാണുള്ളത്. ലഷ്കറാണ് കശ്മീരിലെ ഏറ്റവും വലിയ ശക്തി. യുഎസിനെ കൂട്ടുപിടിച്ച് അവരെ ഭീകരരായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യ മുഷറഫ് കൂട്ടിച്ചേര്‍ത്തു.
168 പേര് കൊല്ലപ്പെട്ട 2008ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഹഫീസ് സയീദിന് പങ്കില്ലെന്ന് മുന്‍പും പര്‍വേശ് മുഷറഫ് പറഞ്ഞിട്ടുണ്ട്. ഇപ്പോഴും അത് തന്നെ മുഷറഫ് ആവര്‍ത്തിച്ചു. പാക്കിസ്ഥാനില്‍ അദ്ദേഹത്തെ ഭീകരനെന്ന് വിളിക്കില്ലെന്നും മുഷറഫ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: