തിരുവനന്തപുരം: കോര്‍പ്പറേഷനില്‍ സമീപകാലത്തുണ്ടായ സംഭവങ്ങളുടെ ജാള്യത മറയ്ക്കാനാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമം അഴിച്ചുവിടുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. സിപിഎം ആക്രമിച്ച ബിജെപി ജില്ലാ സെക്രട്ടറി അഞ്ജന രഞ്ജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാ പ്രവര്‍ത്തകര്‍ക്ക് നേരെ പോലും സിപിഎം അക്രമം അഴിച്ചുവിടുകയാണ്. കണ്ണൂര്‍ ജില്ലയില്‍ സിപിഎം നടത്തുന്ന അക്രമരീതികള്‍ തിരുവന്തപുരത്തേക്കും വ്യാപിപ്പിക്കുന്നു എന്നതിന് തെളിവാണ് അഞ്ജനയ്ക്ക് നേരെ ഉണ്ടായത്. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ്, ജനറല്‍സെക്രട്ടറി പാപ്പനം കോട് സജി, വൈസ് പ്രസിഡന്റ് മലയിന്‍കീഴ് രാധാകൃഷ്ണന്, സെക്രട്ടറി ആര്. മിനി, മണ്ഡലം പ്രസിഡന്റ് ജയചന്ദ്രന്, നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഗിരികുമാര്‍ തുടങ്ങിയവരും രമേശിനൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: