തിരുവനന്തപുരം: ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാമിനെതിരെ പുനരന്വേഷണം ആവശ്യപ്പെട്ട ഹര്‍ജി തള്ളി. കെ.എം.ഏബ്രഹാം അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന് കൂടുതല്‍ തെളിവുകള്‍ നല്കാന് ഹര്ജിക്കാരന് സാധിച്ചില്ല. സുപ്രീം കോടതിയുടെ വിധിന്യായങ്ങള്‍ അനുസരിച്ച് ഏതൊരു ഐഎഎസ് ഉേദ്യാഗസ്ഥനും തങ്ങളുടെ സമ്പാദ്യത്തെക്കാളും പത്ത് ശതമാനം അധിക വരുമാനം ആകാമെന്ന നിരീക്ഷണത്തില്‍ കെ.എം.ഏബ്രഹാമിന് ക്ലീന്‍ ചിറ്റ് നല്കി നേരത്തെ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വിജിലന്‍സ് അന്വേഷണ ഉദ്യോഗസ്ഥന് എസ്.പി.രാജേന്ദ്രന് നല്കിയ ഈ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജ് അജിത്ത്കുമാറിന്റേതാണ് ഉത്തരവ്. കെ.എം.ഏബ്രഹാം ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന കാലയളവില്‍ മുംബൈയിലും, ജഗതിമില്ലെനിയം അപ്പാര്‍ട്ട്മെന്റ്, കൊല്ലത്ത് കോഹിനൂര്‍ മാള്‍ തുടങ്ങി അനധികൃത സ്വത്ത് സമ്പാദിച്ചതായാണ് ജോമോന് പുത്തന്‍പുരയ്ക്കല്‍ നല്കിയ ഹര്‍ജിയിലെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: