ന്യൂദല്‍ഹി; യൂറോപ്പിലും അമേരിക്കയിലും ഉല്‍പ്പാദിപ്പിക്കുന്ന മരുന്നുകളേക്കാള്‍ സുരക്ഷിതമാണ് ഇന്ത്യന്‍ മരുന്നുകളെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയടക്കമുള്ള തെക്കനേഷ്യയില്‍ നിര്‍മ്മിക്കുന്ന മരുന്നുകളില്‍ വെറും രണ്ടുശതമാനം മാത്രമാണ് വ്യാജനും ഗുണനിലവാരമില്ലാത്തതെന്നും ലോകാരോഗ്യ സംഘടനക്കു വേണ്ടി മരുന്നു പരിശോധന നടത്തുന്ന ഏജന്‍സി വ്യക്തമാക്കി.
അതേസമയം ആഗോളതലത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന മരുന്നുകളില്‍ പത്തരശതമാനവും ഗുണനിലവാരമില്ലാത്തവയാണ്. ഇന്ത്യയില്‍ ലഭിക്കുന്ന മരുന്നുകള്‍ യൂറോപ്പിലും അമേരിക്കയിലും ലഭിക്കുന്നവയേക്കാള്‍ മെച്ചമാണെന്നാണ് ഇതിനര്‍ഥം. 2013 മുതല്‍ 17 വരെ,ആഗോളതലത്തില്‍ ഉല്‍പ്പാദിപ്പിച്ച മരുന്നുകളില്‍ പത്തര ശതമാനവും നിലവാര പരിശോധനയില്‍ പരാജയമടഞ്ഞു.
കാന്‍സര്‍ മരുന്നുകള്‍ മുതല്‍ ഗര്‍ഭ നിരോധന മരുന്നുകള്‍ വരെ, ആന്റിബയോട്ടിക് മുതല്‍ കുത്തിവയ്പ്പുകള്‍ വരെ ഇത്തരം ഗുണനിലവാരത്തകര്‍ച്ച നേരിടുന്നുണ്ട്. റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുണമില്ലാത്ത മരുന്നുകാരണം ചികില്‍സ ബുദ്ധിമുട്ടേറിയതായി, പല രോഗാണുക്കളും ശക്തമായ പ്രതിരോധ ശേഷി നേടുന്നുമുണ്ട്. മലമ്പനി ചികില്‍സക്കുള്ള മരുന്നിലാണ് ഈ ഗുണനിലവാരത്തകര്‍ച്ച ഏറെ ശ്രദ്ധേയമായത്.
ആഗോളതലത്തിലുള്ള മരുന്നു വില്‍പ്പന വളരെക്കൂട്ടിയതോടെയാണ് ഈ പ്രശ്നവും കൂടിയത്. പല മരുന്നുകളും വിഷങ്ങളുമായിട്ടുണ്ട്. ഓണ്‍ ലൈന്‍ മരുന്നു വില്‍പ്പനയാണ് ഗുണനിലവാരത്തകര്‍ച്ചയ്ക്ക് ഒരു പ്രധാനകാരണം. അമേരിക്കയില്‍ മാത്രം മൂന്നു കോടിയോളമാള്ക്കാര് ഇപ്പോള്‍ ഓണ്‍ലൈനിലാണ് മരുന്നു വാങ്ങുന്നത്. ഓണ്‍ ലൈന്‍ മരുന്നു വില്‍പ്പന വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: