അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷനും സോണിയയുടെ മകനുമായ രാഹുല്‍ ഹിന്ദുവല്ലെന്ന് ക്ഷേത്ര രേഖ. ലോകപ്രശസ്തമായ സോമനാഥ് ക്ഷേത്രത്തിലെ സന്ദര്‍ശക ഡയറിയിലാണ് ഇക്കാര്യം.
തെരഞ്ഞെടുപ്പ് പര്യടനത്തിന് എത്തിയ രാഹുല്‍ നിരവധി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. അങ്ങനെയെത്തിയപ്പോഴാണ് സോമനാഥ് ക്ഷേത്രത്തിലെ സന്ദര്‍ശ ബുക്കിലെ അഹിന്ദു എന്ന കോളത്തില്‍ രാഹുലിന്റെ പേര് ചേര്ഹത്. സംഭവം പുറത്തുവരികയും വിവാദമാകുകയും ചെയ്തപ്പോള്‍ തനിക്ക് പറ്റിയ കൈയബദ്ധമാണെന്നാണ് രാഹുലിന്റെ മാധ്യമ സംയോജകന്‍ മനോജ് ത്യാഗിയുടെ വിശദീകരണം.
സന്ദര്‍ശന ബുക്കില്‍ ഇതേ കോളത്തില്‍ രാഹുലിനൊപ്പം ക്ഷേത്രം സന്ദര്‍ശിച്ച, സോണിയയുടെ വിശ്വസ്തനും രാജ്യസഭാ എംപിയുമായ, അഹമ്മദ് പട്ടേലിന്റെ പേരുമുണ്ട്. പട്ടേലിന്റെ പേര് എഴുതിയ കൂട്ടത്തില്‍ അബദ്ധത്തില്‍ രാഹുലിന്റെ പേര് ചേര്‍ത്തതാണെന്നാണ് മനോജിന്റെ വ്യാഖ്യനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: