ലക്നൗ: ഹെഡ്ലി രണ്ടാമന് എന്നറിയപ്പെടുന്ന കൊടും ഭീകരന് അബ്ദുള്‍ നയീം ഷെയ്ഖ് യുപിയിലെ വാരാണസിയില്‍ പിടിയിലായി.2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്മാരില് ഒരുവനായിരുന്നു പാക്ക് വംശജനായ യുഎസ് പൗരന് ഡേവിഡ് കോള്മാന് ഹെഡ്ലി.
നയീം പിടിയിലായതോടെ വന്‍ ഭീകരാക്രമണ പദ്ധതിയും പൊളിഞ്ഞു. ഇയാള്‍ കശ്മീരിലെ സൈനിക ക്യാമ്പുകളുടെയും വൈദ്യുത പ്ളാന്റുകളുടെയും വീഡിയോ നിര്‍മ്മിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ ഔറംഗബാദ് സ്വദേശിയായ ഇയാള്‍ക്ക് മുബൈ ഭീകരാക്രമണക്കേസിലെ പ്രതി അബു ജുണ്ടാളുമായി അടുത്ത ബന്ധം ഉണ്ട്. ലഷ്ക്കറുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്.
സൈനിക ക്യാമ്പുകളും വൈദ്യുത പ്ളാന്റുകളും ആക്രമിക്കാന്‍ ഇയാള്‍ പദ്ധതിയിട്ടിരുന്നതായി സൂചനയുണ്ട്. ഹിമാചലിലെ കസോള്‍ ഇയാള്‍ സന്ദര്‍ശിച്ചിരുന്നു. ഇസ്രായേലി വിനോദ സഞ്ചാരികളെയും ഇയാള്‍ ലക്ഷ്യമിട്ടിരുന്നു. 2014മുതല്‍ ഇയാളെ പിടിക്കാനുള്ള ശ്രമത്തിലായിരുന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍. സുരക്ഷാ സൈനികരും യുപി പോലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇയാള്‍ വാരാണസിയില്‍ കുടുങ്ങിയത്. സുപ്രധാന കേന്ദ്രങ്ങളുടെ വീഡിയോകള്‍ ഇയാളില്‍ നിന്ന് കണ്ടെത്തിയിട്ടുമുണ്ട്.
കൊല്‍ക്കത്ത ഡംഡം സെന്‍ട്രല്‍ ജയലില്‍ നിന്ന് മുംബൈക്ക് കൊണ്ടുപോകും വഴി ഇയാള്‍ പോലീസിനെ വെട്ടിച്ച് മുങ്ങിയിരുന്നു. ഛത്തീസ്ഗഡിലെ കാടുകളില്‍ കൂടി ട്രെയിന്‍ ഓടുമ്പോള്‍ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. അതിനു ശേഷം ലഷ്ക്കര്‍ ഭീകരന് അംജദിന്റെ നിര്‍ദ്ദേശപ്രകാരം ഇയാള്‍ ലഷക്കറിറെ ഒരു സ്ളീപ്പര്‍ സെല്‍ രൂപീകരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. ധാരാളം വിനോദ സഞ്ചാരികള്‍ എത്തുന്നതാജ്മഹല് പോലും ഇയാള്‍ ലക്ഷ്യമിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: