ന്യൂദല്‍ഹി: പാക് ഭീകര സംഘടനകള്‍ക്ക് പിന്തുണ തുറന്നു പ്രഖ്യാപിച്ച് പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ്. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഹാഫിസ് സെയ്ദിനേയും പിന്തുണയ്ക്കുന്നതായി പാക്കിസ്ഥാനിലെ ടെലിവിഷന്‍ ചാനലിനു നല്കിയ അഭിമുഖത്തില്‍ മുഷറഫ് പറഞ്ഞു.
കശ്മീരില്‍ ഇന്ത്യയുടെ സൈന്യത്തിനെതിരെ പോരാടുന്ന ലഷ്കര്‍ ഇ തയ്ബയെ ഞാന്‍ പിന്തുണയ്ക്കുന്നു. എനിക്ക് അവരെ ഇഷ്ടമാണ്. അവരുടെ രാഷ്ട്രീയ പ്രസ്ഥാനമായ ജമാത്ത്-ഉദ്-ദാവയേയും എനിക്ക് ഇഷ്ടമാണ്. അവര്‍ക്ക് എന്നേയും ഇഷ്ടമാണ്, എആര്‍വൈ ചാനലിനു നല്കിയ അഭിമുഖത്തില്‍ മുഷറഫ് തുറന്നു പറഞ്ഞു. ലഷ്കര്‍ സ്ഥാപകന്‍ ഹാഫിസിനെ ഏറ്റവും കൂടുതല്‍ പിന്തുണയ്ക്കുന്ന വ്യക്തിയാണ് താനാണെന്നും മുഷറഫ് പറഞ്ഞു.
പാക്കിസ്ഥാനിലെ രാഷ്ട്രീയ രംഗത്ത് ഇതുവരെ സിന്നിധ്യമുറപ്പിക്കാന് കഴിയാതിരുന്ന മുഷറഫ്, ഹാഫിസിന്റെ പിന്തുണ നേടാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ സസംസാരിച്ചതെന്നാണ് വിലയിരുത്തല്‍.
കശ്മീരില്‍ ലഷ്കറിന്റെ സാന്നിധ്യമുണ്ടെന്നു സംശയത്തിടനിട നല്‍കാതെ മുഷറഫ് പറഞ്ഞു. കശ്മീരില്‍ അവരുടെ പ്രവര്‍ത്തനത്ത താന്‍ അനുകൂലിച്ചിരുന്നു. അമേരിക്കയുമായിച്ചേര്ന്നാണ് ഇന്ത്യ അവരെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. മുംബൈ ആക്രമണത്തില്‍ പങ്കില്ലെന്ന് ഹാഫിസ് പറഞ്ഞിട്ടുണ്ട്. എന്നിട്ടും അമേരിക്ക ഹാഫിസിനെ ഭീകരനായി പ്രഖ്യാപിച്ച് തലയ്ക്കു വിലയിട്ടു, മുഷറഫ് പറഞ്ഞു.
പിന്നെന്തിനാണ് 2002ല്‍ പ്രസിഡന്റായിരിക്കെ പാക്കിസ്ഥാനില്‍ ലഷ്കറിനെ നിരോധിച്ചത് എന്നു ചോദിച്ചപ്പോള്‍ അക്കാലത്ത് തനിക്ക് ഹാഫിസിനെ പരിചയമുണ്ടിരുന്നില്ലെന്നായിരുന്നു മുഷറഫിന്റെ മറുപടി. ഹാഫിസിനേയും അയാളുടെ ജമാത്ത്-ഉദ്-ദാവയേയും ഭീകര സംഘടനയില്‍ നിന്ന് വേറിട്ടു കാണണമെന്നും മുഷറഫ് ആവശ്യപ്പെട്ടു. അവര്‍ താലിബാനെപ്പോലെയല്ല. അവര്‍ പാക്കിസ്ഥാനിലോ മറ്റ് എവിടെയെങ്കിലുമോ ഭീകരപ്രവര്‍ത്തനം നടത്തുന്നുമില്ല, മുഷറഫ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: