മുക്കൂട്ടുതറ: എരുമേലി ഗ്രാമപഞ്ചായത്തിന്റെ കിഴക്കന്‍ മേഖലയായ പാണപിലാവില് വീണ്ടും കാട്ടാനശല്യം രൂക്ഷമായി.
കഴിഞ്ഞ രാത്രിയില്‍ എത്തിയ കാട്ടാനക്കൂട്ടം തലപ്പള്ളി വടക്കേതില്‍ ശ്രീധരന് നായര്‍, പുളിച്ചമാക്കല്‍ സുധീഷ്, തലപ്പള്ളി വടക്കേതില്‍ മാധവന് നായര്‍ എന്നിവരുടെ കൃഷികള്‍ നശിപ്പിച്ചു.
കാട്ടുമൃഗങ്ങളുടെ ശല്യം തടയുന്നതിനായി സോളാര്‍ വേലി നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പാണപിലാവ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാതൃക പുരുഷ സ്വാശ്രയ സംഘം, മഹാത്മാഗാന്ധി വായനശാല എന്നിവയുടെ നേതൃത്വത്തില്‍ ഒന്നിലധികം നിവേദനങ്ങള്‍ വകുപ്പു മന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും എംഎല്‍എയ്ക്കും നല്‍കിയിട്ടും നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
വനാതിര്‍ത്തിയോടു ചേര്‍ന്നു വസിക്കുന്ന കര്‍ഷകര്‍ ഇപ്പോള്‍ ഭീതിയോടെയാണ് ഓരോ ദിവസവും കഴിയുന്നത്. ജനങ്ങളുടെ സുരക്ഷയും കൃഷിഭൂമികളുടെ സംരക്ഷണവും ഉറപ്പാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു നീങ്ങുമെന്ന് സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: