ആലപ്പുഴ: നഗരത്തിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണക്കാര്‍ ഡിടിപിസി ആണെന്ന് കേരള ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്.മറ്റ് പട്ടണങ്ങളില്‍ റോഡുകള്‍ വികസിക്കുമ്പോള്‍ കയ്യേറ്റങ്ങള്‍ മൂലം വികസനങ്ങള്‍ ഇല്ലാതാകുന്നത് ആലപ്പുഴയില്‍ മാത്രമാണ്. നഗരസഭയും, ജില്ലാപഞ്ചായത്തും, സംസ്ഥാന സര്‍ക്കാരും, ജനപ്രതിനിധികളും എല്ലാ കയ്യേറ്റങ്ങള്‍ക്കും കൂട്ടുനിന്ന് കാണുന്നതും ഇവിടെ മാത്രമാണ്.
കയ്യേറ്റങ്ങളും വാഹനപ്പെരുപ്പവും മൂലം സൃഷ്ടിക്കുന്ന എല്ലാ ഗതാതക്കുരുക്കുകള്ക്കും ഏറ്റവും കൂടുതല്‍ നഷ്ടം സഹിക്കേണ്ടി വരുന്നത് സ്വകാര്യബസുകളാണ്. രാജാകേശവദാസന്‍ പാര്‍ക്കില്‍ വിവാദപരമായി മാറിക്കിഞ്ഞിരിക്കുന്ന എന്തിനുവേണ്ടിയാണെന്നറിയാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കല്ലുപാലം സീറോ ജങ്ഷന് റോഡ് വികസനസാദ്ധ്യതകളെയാണ് ഇല്ലാതാക്കുന്നത്.
യോഗത്തില്‍ ജില്ലാപ്രസിഡന്റ് പി.ജെ. കുര്യന് അദ്ധ്യക്ഷനായി. സെക്രട്ടറി എസ്.എം. നാസര്‍, ഷാജി ലാല്‍, നവാസ് പാറായില്‍, സുനില്‍, റിനുമോന്, പ്രഭാതം മോഹനന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: