* ആവശ്യമുള്ളത് 550 പോലീസുകാര്‍
* ഡ്യൂട്ടിക്കുള്ളത് 300 പേര് മാത്രം
* എന്‍സിസി കേഡറ്റുകള്‍ തിരിച്ച് പോയി
എരുമേലി: ലക്ഷക്കണക്കിനു ശബരിമല തീര്‍ത്ഥാടകരെത്തുന്ന എരുമേലിയില്‍ സുരക്ഷാ പ്രതിസന്ധി രൂക്ഷം. 550 പോലീസുകാരെയാണ് ആവശ്യപ്പെട്ടതെങ്കിലും ഡ്യൂട്ടിക്കെത്തിയത് 300ല്‍ താഴെ മാത്രം. തീര്‍ത്ഥാടകരെയും പോലീസിനേയും സഹായിക്കാന്‍ എത്തിയ എന്‍സിസി കേഡറ്റുകള്‍ തിരിച്ച് പോയി.
കുടിവെള്ളത്തില്‍ വിഷം കലര്‍ത്തിയും, ജനത്തിരക്കിനിടയിലേക്ക് വാഹനമോടിച്ചും അപകടം ഉണ്ടാക്കുമെന്ന ഐ എസ് ഭീകരരുടെ ഭീഷണിയുണ്ട്. എന്നിട്ടും എരുമേലിയിലെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള നടപടികള്‍ അധികൃതര്‍ കൈക്കൊണ്ടിട്ടില്ല.
പാര്‍ക്കിങ് മൈതാനങ്ങള്‍, നൈനാര്‍ പളളി, ക്ഷേത്രങ്ങള്‍, വിരിപ്പന്തലുകള്‍, കുളിക്കടവുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, തീര്‍ത്ഥാടകരും നാട്ടുകാരും ഉപയോഗിക്കുന്ന കുടിവെള്ള കേന്ദ്രങ്ങള്‍, സ്കൂള്‍ കോളേജുകള്‍ എന്നിവയെല്ലാം കൃത്യമായി പരിശോധിക്കാനോ സുരക്ഷ ഏര്‍പ്പെടുത്താനോ പോലീസ് അംഗബലം ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. ചില പ്രേദേശങ്ങളില്‍ വെളിച്ചം പോലുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: