തൊടുപുഴ: ടച്ച് വെട്ടിന്റെ പേരില്‍ തെക്കുംഭാഗത്ത് കുലച്ച വാഴകള്‍ വൈദ്യുതി വകുപ്പ് കരാര്‍ ജീവനക്കാര്‍ വെട്ടി മാറ്റി. ഇത് ചോദ്യം ചെയ്ത സ്ഥലമുടമ വടക്കേക്കര റ്റിജിനെ മര്‍ദ്ദിച്ചതായും പരാതി.
റോഡകില് നിന്നിരുന്ന 20ഓളം വാഴകളാണ് വെട്ടിമാറ്റിയത്. ഇതറിഞ്ഞ പ്രദേശവാസികള്‍ തടിച്ചുകൂടിയെങ്കിലും കരാറുകാരായ പന്നിമറ്റം സ്വദേശിി
കള്‍ തങ്ങള്‍ പിന്നോക്ക വിഭാഗക്കാരാണെന്നും കേസ് കൈകാര്യം ചെയ്യണമെന്നറിയാമെന്നും പറഞ്ഞ് പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. മര്‍ദ്ദനമേറ്റ റ്റിജിനെ പ്രദേശവാസികള്‍ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്തെത്തിയ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ നാട്ടുകാരുമായി കയര്‍ത്തതും വാക്കേറ്റത്തിനിടയാക്കി. തൊടുപുഴ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. മുമ്പ് ടച്ച് വെട്ടിയിരുന്നതായും കുലവയുള്ള വാഴകള്‍ വെട്ടിയിട്ടില്ല എന്നുമാണ് കരാര്‍ ജീവനക്കാര്‍ പറയുന്നത്.
സംഘടിച്ചെത്തിയ അഞ്ച് പേരടങ്ങുന്ന നാട്ടുകാര്‍ മര്‍ദ്ദിച്ചെന്ന് കാട്ടി നാല് ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഇരു വിഭാഗത്തിന്റെയും പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: