ചാലക്കുടി: പഴയ സ്വര്‍ണ്ണം കുറഞ്ഞ വിലക്കെടുത്ത് പുതുക്കി വില്‍ക്കുന്നതിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ രണ്ടു പേരെ ചാലക്കുടി എസ്.ഐ. ജയേഷ് ബാലനും സംഘവും പിടികൂടി. കൊടുങ്ങല്ലൂര്‍ കാര സ്വദേശി മുരിയക്കര വീട്ടില്‍ സെയ്തുവിന്റെ മകന് സിറാജുദീന്‍ (36) ചാലക്കുടി പോട്ട പനമ്പിള്ളി നഗര്‍ സ്വദേശി തെക്കേക്കര അന്തോണിയുടെ മകന് ജെയ്സണ്‍ (53 ) എന്നിവരാണ് പിടിയിലായത്.
ഇവന് മുന്‍പും തൃശൂര്‍ പാലക്കാട് മലപ്പുറം ജില്ലകളില്‍ സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതിന് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ള വരാണ്.
തൃശൂര്‍ ഊരകം പട്ടിയക്കാരന്‍ മുഹമ്മദലിയുടെ മകന് ഫൈസലാണ് തട്ടിപ്പിനിരയായത്. ഒരു മാസം മുന്‍പ് തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പഴയ സ്വര്‍ണ്ണത്തിന്റെ ബിസിനസ്സുകാരനെന്ന് പറഞ്ഞ് പരിചയപ്പെട്ട സിറാജുദ്ദീന് മാന്യമായ പെരുമാറ്റത്തിലൂടെയും വാട്സ്ആപ്പിലൂടെ നിരന്തരം ബന്ധപ്പെട്ടും ഫൈസലിന്റെ വിശ്വാസം നേടിയെടുക്കുകയായിരുന്നു.
ലാഭത്തിന്റെ പകുതി നല്‍കാമെന്ന് പറഞ്ഞ് പഴയ സ്വര്‍ണ്ണാഭരണങ്ങളുടെ കേടുപാടുകള്‍ മാറ്റി നൂതന ടെക്നോളജി ഉപയോഗിച്ച് പോളിഷ് ചെയ്ത് വില്‍ക്കാമെന്നാണ് വിശ്വസിപ്പിച്ചിരുന്നത്. ഇങ്ങനെ ചെയ്തതെന്ന് പറഞ്ഞ് കാണിച്ചിരുന്നത് ഇവരുടെ സുഹൃത്തുക്കള്‍ തന്നെ ഉണ്ടാക്കിക്കൊടുക്കുന്ന മുക്കുപണ്ടങ്ങളായിരുന്നു എന്ന് പോലീസ് പറഞ്ഞു.
ഇതിനിടയില്നാല്പതിനായിരം രൂപയോളം ഇവരുടെ കൈയ്യില്‍ പെട്ടിരുന്നു. വീണ്ടും ഒരു ലക്ഷം കൂടി ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നി പരാതിപ്പെട്ട ഫൈസല്‍ പോലീസിന്റെ നിര്‍ദ്ദേശമനുസരിച്ച് പണം തരാമെന്ന് പറഞ്ഞ് ചാലക്കുടിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു.
സിറാജുദ്ദീന് പണം വാങ്ങാന്‍ എത്തിയപ്പോള്‍ ജെയ്സണ്‍ ദൂരെ മാറി നില്‍ക്കുകയായിരുന്നു.മഫ്തിയില്‍ പല സംഘങ്ങളായി നേരത്തേ തന്നെ നിലയുറപ്പിച്ചിരുന്ന പോലിസ് സംഘം ഇവരെ കയ്യോടെ പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: