തലശ്ശേരി: വീട്ടില്‍ തനിച്ച് താമസിക്കുകയായിരുന്ന വയോധികയെ അതിക്രമിച്ച് കടന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പണവും സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നുവെന്ന കേസില്‍ പ്രതി കുറ്റക്കാരനാണെന്ന് തലശ്ശേരി ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് ശ്രീകലാ സുരേഷ് വിധിച്ചു.
ചിക്മംഗളൂര് സ്വദേശിയും സംഭവസമയം വയോധികയുടെ വീടിനടുത്ത് താമസക്കാരനുമായ റജീന മന്‍സിലില്‍ നസീറാ(36)ണ് കേസിലെ പ്രതി. എരഞ്ഞോളി കൊടക്കളത്തെ നൂനമ്പ്രത്ത് വീട്ടില്‍ എ.കെ.നളിനി(65)യാണ് കൊല്ലപ്പെട്ടത്. 2010 ഒക്ടോബര്‍ 31ന് രാവിലെ അയല്‍വാസികളാണ് നളിനിയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ തനിച്ചായതിനാല്‍ രാത്രി കാലത്ത് അടുത്തുള്ള സഹോദിയുടെ വീട്ടിലാണ് അന്തിയുറങ്ങാറുള്ളത്. തലേദിവസം രാത്രി സഹോദരിയുടെ വീട്ടില്‍ ഉറങ്ങി രാവിലെ സ്വന്തം വീട്ടില്‍ എത്തിയതായിരുന്നു. ഇതിനിടയിലാണ് പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കടന്ന് നളിനിയെ കൊലപ്പെടുത്തിയത്.
സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനാണ് പ്രതി നളിനിയെ കൊലപ്പെടുത്തി കവര്‍ച്ച നടത്തിയതെന്നാണ് പോലീസിന് ലഭിച്ച തെളിവുകള്‍. 28 സാക്ഷികളെയാണ് പ്രോസിക്യൂഷന് വേണ്ടി വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വ ബി.പി.ശശീന്ദ്രന്, അഡ്വ എം.ജെ.ജോണ്സണ് എന്നിവരാണ് ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: