തലശ്ശേരി: പിണറായിയിലെ ആര്‍എസ്എസ് പ്രവര്ത്തകന് രമിത്തിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിനടുത്ത് ഒളിവില്‍ കഴിഞ്ഞ നാല് സിപിഎമ്മുകാരെ അറസ്റ്റ് ചെയ്തു.
ഏഴ് രാഷ്ട്രീയ കൊലക്കേസുകളില്‍ അന്വേഷണം തൃപ്തികരമല്ലെന്നും പുനരന്വേഷണത്തിന് സിബിഐയെ ചുമതലപ്പെടുത്തണമെന്നും അപേക്ഷിച്ച് തലശ്ശേരിയിലെ അടിയോടി വക്കീല്‍ സ്മാരക ട്രസ്റ്റ് ഹൈക്കോടതിയില്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഹര്‍ജിയില്‍ വാദം കേള്‍ക്കവേ കോടതിയില്‍ നിന്നുണ്ടായ കടുത്ത പരാമര്‍ശത്തെത്തുടര്‍ന്നാണ് പോലീസ് ഇന്നലെ പ്രതികള്‍ക്കായി തെരച്ചില്‍ നടത്തി ഇവരെ പിടിച്ചത്.
മുഖ്യമന്ത്രിയുടെ വീടിനടുത്ത് സൈ്വര്യവിഹാരം നടത്തുകയായിരുന്ന വി.കെ.മഹേഷ്, കെ.എം.നിധിന്, എം.ബിജു, പി.സുനില്‍കുമാര്‍ എന്നിവരാണ് പിടിയിലായത്.കേസില്‍ ഒന്‍പത് പ്രതികള്‍ മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: