ശ്രീനഗര്‍: ജമ്മു കശ്മീരിലെ വിവിധ പ്രദേശങ്ങളില്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ നാല് ഭീകരരെ വധിച്ചു. ബുദ്ഗാ ജില്ലയിലും ബാരമുള്ളയിലെ സോപോറിലുമാണ് ഏറ്റമുട്ടല്‍ നടന്നത്. കരസേനയും സിആര്‍പിഎഫും സംയുക്തമായാണ് ബുദ്ഗാമില്‍ ആക്രമണം നടത്തിയത്.
ബുദ്ഗാമില്‍ മൂന്ന് ഭീകരര്‍ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു. ബാരാമുള്ളയിലെ ഒരു ഭീകരനാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇതിനിടെ പ്രദേശം വളഞ്ഞ സൈന്യത്തിനെതിരേ കല്ലേറുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്.
ബാരമുള്ളയിലെ സോപോറിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന് കൊല്ലപ്പെടുകയും ജവാന് പരിക്കേല്‍ക്കുകയും ചെയ്തു. ഭീകരരുടെ ഒളിസങ്കേതമായ സാഗിപോര ഗ്രാമത്തില്‍ സൈന്യം നടത്തിയ ആക്രമണത്തിനിടെയാണ് ഭീകരന് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: