തിരുവനന്തപുരം: വിശ്വകര്മ്മജര്ക്കെതിരെയുള്ള അവഗണനയില്‍ പ്രതിഷേധിച്ച് അഖില കേരള വിശ്വകര്മ്മമഹാസഭ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. ഇതര സംസ്ഥാന തൊഴിലാളികളുടെ അനുപാതം നിശ്ചയിക്കുക, ശങ്കരന്കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കുക, ഇഎസ്ഐ ആനൂകൂല്യങ്ങള്‍ അനുവദിക്കുക, ഒഇസി പരിധിയില്‍ വിശ്വകര്‍മ്മജരെയും ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.
സംസ്ഥാന പ്രസിഡന്റ് പി ആര് ദേവദാസ് ഉദ്ഘാടനം ചെയ്തു. വിശ്വകര്‍മ്മ സമുദായത്തെ അവഗണിക്കുന്നത് മാറി വരുന്ന സര്‍ക്കാരുകള്‍ പതിവാക്കി മാറ്റിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. മറ്റു വിഭാഗങ്ങള്‍ക്ക് ആനുകൂല്യങ്ങളും അവകാശങ്ങളും വാരികോരി നല്കുന്ന സര്‍ക്കാര്‍ വിശ്വകര്മ്മവിഭാഗത്തെ കണ്ടിട്ടില്ലെന്നു നടിക്കുകയാണ്. തങ്ങളുടെ ആവശ്യങ്ങളില്‍ അടിയന്തിര നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മോന്‍സ് ജോസഫ് എംഎല്‍എ, കേരള കാമരാജ് കോണ്‍ഗ്രസ് ഭാരവാഹി വിഷ്ണുപുരം ചന്ദ്രശേഖരന്, ജെഎസ്എസ് ജനറല്‍ സെക്രട്ടറി രാജന്‍ബാബു, അഖില കേരള വിശ്വകര്മ്മമഹാസഭ നേതാക്കളായ എം മുരളീധരന്, എം ആര് രാജീവ്, കോട്ടയ്ക്കകം ജയകുമാര്‍, അഖില കേരള വിശ്വകര്മ്മമഹാസഭ മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് സരസ്വതിയമ്മാള്‍, ജനറല്‍ സെക്രട്ടറി സി എസ് സുജാത തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: