പേരൂര്‍ക്കട: ബിജെപി ജില്ലാസെക്രട്ടറി അഞ്ജന രഞ്ജിത്തിന്റെ വീട്ടില്‍ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പ്രതികളെ അന്വേഷിച്ച് പോലീസ് ഇരുട്ടില്‍ തപ്പുന്നു. പേരൂര്‍ക്കട സിഐക്കാണ് കേസിന്റെ അന്വേഷണച്ചുമതല.
കഴിഞ്ഞദിവസമാണ് അഞ്്ജനയുടെ കേശവദാസപുരം വ്യാസ നഗറിലെ വീട്ടില്‍ അക്രമികള്‍ മരണാനന്തരച്ചടങ്ങുകള്‍ക്ക് ഉപയോഗിക്കുന്ന പട്ടും കച്ചയും കെട്ടിയത്. പെയിന്റടിച്ച് ചുമര് വൃത്തിഹീനമാക്കുകയും സിറ്റ്ഔട്ടില്‍ ചുവന്ന പെയിന്റ് ഒഴിക്കുകയും ചെയ്തു. അഞ്ജനയ്ക്കുനേരേയുള്ള വ്യക്തമായ ഭീഷണിയായിട്ടാണ് ഇതിനെ പാര്‍ട്ടി നേതൃത്വം വിലയിരുത്തുന്നത്. സിപിഎം പ്രാദേശിക നേതൃത്വമാണ് സംഭവത്തിനു പിന്നില്‍. സംഭവസ്ഥലത്തുനിന്ന് വിരലടയാളമൊന്നും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. വളരെ ആസൂത്രിതമായുള്ള ആക്രമണമാണ് ഉണ്ടായിരിക്കുന്നതെന്ന് തെളിയിക്കുന്നതായിരുന്നു ഈ സംഭവങ്ങള്‍.
നഗരസഭയില്‍ അടുത്ത കാലത്തുണ്ടായ സംഭവങ്ങളില്‍ അഞ്ജന ചില നിലപാടുകള്‍ സ്വീകരിക്കുകയും തന്റെ അഭിപ്രായം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതില്‍ ചിലര്‍ക്ക് അമര്‍ഷമുണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് സംഭവമെന്നു കരുതുന്നു. വീട്ടില്‍ നിന്ന് ഡോഗ്സ്ക്വാഡ് മണം പിടിച്ച് മരപ്പാലം ജംഗ്ഷന് വരെ എത്തി. അക്രമികള്‍ ബൈക്കിലെത്തിയശേഷം കൃത്യം നടത്തിയെന്ന നിഗമനത്തിലാണ് പോലീസ്.
സംഭവം നടക്കുന്നതിന് മുമ്പോ ശേഷമോ അസ്വാഭാവികമായി ഫോണ്‍കോളുകള്‍ വന്നിട്ടില്ലെന്ന് അഞ്ജന പറയുന്നു. കഴിഞ്ഞ ചൊവ്വാഴ്ച അര്‍ദ്ധരാത്രിക്കുശേഷം അസ്വാഭാവികശബ്ദം ഉണ്ടായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. നായ്ക്കളുടെ ഉച്ചത്തിലുള്ള ശബ്ദം വീടിനു സമീപം കേട്ടെന്നും ഇവര്‍ പറയുന്നു. അഞ്ജനയുടെ വീട്ടിലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് ബിജെപി പ്രാദേശിക നേതൃത്വം പ്രതിഷേധ പ്രകടനം നടത്തി. വീടിനുനേരേയുണ്ടായ ആക്രമണത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ആരെയും പേടിച്ച് താന്‍ തന്റെ നിലപാടുകള്‍ തിരുത്തുകയില്ലെന്നും അഞ്ജന വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: