വെള്ളറട: നെടിയാംകോട് കുരുന്തിയൂര്‍ അര്‍ദ്ധനാരീശ്വരി ക്ഷേത്രത്തിലെ സിപിഎം ആക്രമണത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഭക്തജനങ്ങള്‍ ആഹ്വാനം ചെയ്ത ഹര്ത്താന് പൂര്‍ണ്ണം.
കഴിഞ്ഞ ദിവസം രാത്രിയിലാണ് ഡിവൈഎഫ്ഐ-എസ്എഫ്ഐ ഗുണ്ടകള്‍ ക്ഷേത്രം അടിച്ചു തകര്‍ത്തത്. തിടപ്പള്ളി മേല്‍ക്കൂര, ചുറ്റുമതില്‍, ഗേറ്റ്, കസേരകള്‍, ട്യൂബ് ലൈറ്റ് എന്നിവ നശിപ്പിച്ചു. ക്ഷേത്രമതിലില്‍ എസ്എഫ്ഐ എന്ന് ചുവന്ന പെയിന്റ് കൊണ്ട് എഴുതുകയും ചെയ്തു. ക്ഷേത്രത്തിലുണ്ടായിരുന്ന കൊടി മരത്തിലെ കൊടി നശിപ്പിച്ചതിനു ശേഷം സിപിഎമ്മിന്റെ കൊടി ഉയര്‍ത്തി. ക്ഷേത്രരഥം മറിച്ചിട്ട് അടിച്ച് നശിപ്പിച്ചു. അന്നദാന മണ്ഡപത്തിന്റെ മേല്‍ക്കൂര നശിപ്പിക്കാനും ശ്രമിച്ചു. ആഡിറ്റോറിയത്തില്‍ വച്ചിരുന്ന കൃഷ്ണ വിഗ്രഹം സമീപത്തുണ്ടായിരുന്ന പറമ്പിലിട്ട് പൊട്ടിച്ചു. ക്ഷേത്ര ഓഡിറ്റോറിയത്തിലെ സൗണ്ട് സിസ്റ്റം നശിപ്പിച്ചു.
കഴിഞ്ഞ ദിവസം ക്ഷേത്രത്തിനു സമീപമുള്ള ഇലക്ട്രിക് പോസ്റ്റില്‍ എസ്എഫ്ഐ എന്ന് എഴുതിയത് ഭക്തര്‍ ചോദ്യം ചെയ്തു. ഇതില്‍ പ്രകോപിതരായി ഡിവൈഎഫ്ഐ-എസ്എഫ്ഐക്കാര്‍ മര്‍ച്ച് നടത്തി. അതിനു ശേഷം ഏകദേശം 18 ബൈക്കുകളിലായി എത്തിയ അക്രമി സംഘം ക്ഷേത്ര പരിസരത്തുള്ള വീട്ടുമുറ്റത്തെ മരത്തില്‍ സിപിഎമ്മിന്റെ കൊടികെട്ടാല് ശ്രമിച്ചു. ഉടമസ്ഥന് സമ്മതിക്കാതെ വന്നതോടെ വാക്കേറ്റമായി. ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം പിരിഞ്ഞു പോയ സംഘം മടങ്ങി എത്തിയാണ് ആക്രമണം നടത്തിയത്.
സിപിഎം നേതാക്കളുടെ ഒത്താശയോടു കൂടിയാണ് ആക്രമണം നടത്തിയത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ ക്ഷേത്രം സന്ദര്‍ശിച്ചു. ക്ഷേത്രം നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും നാശനഷ്ടങ്ങള്‍ ദേവസം ബോര്‍ഡ് നികത്തുമെന്നും പറഞ്ഞു. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ദര്‍, ഫോറന്‍സിക് വിദഗ്ദ്ധര്‍ എന്നിവര്‍ എത്തി പരിശോധന നടത്തി. ഇന്നലെ വൈകുന്നേരം നടന്ന പ്രതിഷേധമാര്‍ച്ചിലും യോഗത്തിലും നൂറുകണക്കിന് അമ്മമാരും ഭക്തജനങ്ങളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: