ശ്രീനഗര്‍: സൈന്യത്തിനു നേരേയുള്ള കല്ലേറ് കേസുകള്‍ പിന്‍വലിക്കാന്‍ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേസ് പിന്‍വലിക്കാനുള്ള ഉത്തരവില്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഒപ്പുവച്ചതായി സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. 744 കേസുകളില്‍ ഉള്‍പ്പെട്ട 4,327 ആളുകളുടെ പേരിലുള്ള കേസ് ഒഴിവാകും.
സംസ്ഥാന പോലീസ് മേധാവി എസ്.പി. വൈദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നടപടി. അധികാരത്തിലെത്തിയ ഉടനെ 2008 മുതല്‍ 2014 വരെയുള്ള 104 കേസുകള്‍ പിന്‍വലിക്കാന്‍ മെഹബൂബ തീരുമാനിച്ചിരുന്നു.
634 പേര് കേസുകളില്‍ നിന്ന് ഒഴിവായി. അധികാരത്തിലേറിയ ശേഷം ശേഷം ഇതുവരെ 848 കേസുകള്‍ പിന്‍വലിച്ചു. 4,957 പേര് കേസുകളില്‍ നിന്ന് ഒഴിവായി. കേസുകളില്ലാതായതോടെ ഇതിലുള്‍പ്പെട്ട യുവാക്കള്‍ സംസ്ഥാനത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: