അരുണാചല്‍പ്രദേശ്: പ്രധാന അധ്യാപകനെതിരെ മേശമായി ചുമരില്‍ എഴുതിയെന്ന് ആരോപിച്ച് വിദ്യാര്‍ഥിനികളെ വിവസ്ത്രരാക്കി ശിക്ഷിച്ചത് വിവാദമായി. പാപുംപരെ ജില്ലയിലെ കസ്തൂര്‍ബാ ഗാന്ധി ബാലികാ വിദ്യാലയത്തില്‍ ഈ മാസം 23നായിരുന്നു സംഭവം.
അധ്യാപകനെയും സ്കൂളിലെ ഒരു വിദ്യാര്‍ഥിനിയെയും ചേര്‍ത്ത് മോശമായ വാക്കുകള്‍ എഴുതിയെന്നാരോപിച്ചാണ് ആറാം ക്ലാസിലെ 88 പെണ്‍കുട്ടികള്‍ക്ക് ഈ ശിക്ഷ നടപ്പാക്കിയത്. വിദ്യാര്‍ഥിനികള്‍ ഓള് സഗാലി സ്റ്റുഡന്റ്സ് യൂണിയന് എന്ന സംഘടനയില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് യൂണിയനാണ് സംഭവം പോലീസില്‍ അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: