ചെങ്ങന്നൂര്‍: അന്തര്‍ സംസ്ഥാന ബൈക്ക് മോഷണസംഘത്തില്‍പ്പെട്ട പ്രതികളില്‍ പതിനേഴുകാരനടക്കം ആറ് യുവാക്കളെ ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തു.
ചെങ്ങന്നൂര്‍ തിട്ടമേല്‍ തുണ്ടിയില്‍ പടിറ്റതില്‍ വിനു (22), ചെങ്ങന്നൂര്‍ തിട്ടമേല്‍, മോടിയില്‍ വീട്ടില്‍ മഹേഷ് (21), എടത്വ ചങ്ങംകരി വായ്പിശ്ശേരി ലക്ഷംവീട് കോളനി വിനീത് (18), തിരുവല്ല പെരിങ്ങര, ചാത്തന്‍കരി പുതുപ്പറമ്പില്‍ ശ്യാം (21), കുട്ടനാട് ചതുര്‍ത്ഥ്യാകരി അന്‍പതില്‍ചിറ പട്ടടപറമ്പില്‍ വിഷ്ണുദേവ് (21) ചെങ്ങന്നൂരില്‍ നിന്നും എടത്വയില്‍ എത്തി താമസിക്കുന്ന കുടുംബത്തിലെ 17കാരന് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 27ന് ചെങ്ങന്നൂര്‍ ഐറ്റിഐ ജങ്ഷനില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ ആഡംബര ബൈക്കില്‍ അമിതവേഗത്തില്‍ എത്തിയ മൂന്നംഗ സംഘം പോലീസിനെ കണ്ട് പരിഭ്രമിക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. പോലീസ് നടത്തിയ വിശദമായ പരിശോധനയില്‍ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റില്‍ അക്കങ്ങള്‍ ചുരണ്ടി മാറ്റിയിരിക്കുതായി ശ്രേദ്ധയില്പ്പെട്ടു.
തുടര്‍ന്നു നടത്തിയ ചോദ്യചെയ്യലിലാണ് മോഷണ വാഹനമാണെന്ന് വ്യക്തമായത്. ഇവര്‍ നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റു മൂന്നു പേരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവിധ കമ്പനികളുടെ 12 ബൈക്കുകള്‍ ഇവര്‍ ഒളിപ്പിച്ച സ്ഥലത്തു നിന്നും പോലീസ് കണ്ടെടുത്തു.
മോഷണം നടത്തു വാഹനങ്ങള്‍ രഹസ്യകേന്ദ്രങ്ങളില്‍ സൂക്ഷിക്കുകയും ആവശ്യക്കാര്‍ക്ക് വില്‍ക്കുകയുമായിരുന്നു പതിവ്. എറണാകുളം, ആലപ്പുഴ, പുളിക്കീഴ്, മാന്നാര്‍ പോലീസ് സ്റ്റേഷനുകളില്‍ വാഹനമോഷണം, മാലമോഷണം എന്നിവയ്ക്ക് പ്രതികള്‍ക്കെതിരെ കേസ്സുണ്ട്. മോഷണസംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായും പ്രതികളെ കസ്റ്റഡിയില്‍വാങ്ങി ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.
ആലപ്പുഴ ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു അന്വേഷണം. ഡിവൈഎസ്പി. അനീഷ്.വി. കോര, സിഐ. ദിലീപ് ഖാന്, എസ്ഐ. എം. സുധിലാല്‍, ജൂനിയര്‍ എസ്ഐ. ബിജു, സിപിഒമാരായ പ്രവീണ്‍ ബാലകൃഷ്ണന്, ഷൈബു, ജയേഷ്, സുല്‍ഫിക്കര്‍, ഗിരീഷ്, സന്തോഷ്, ദിനേശ് ബാബു, സുന്ദരേശന്, അനീഷ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: