മുഹമ്മ: ജില്ലയിലെ തന്നെ സി പി എമ്മിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ ടി.കെ പളനി പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതോടെ പ്രദേശത്തെ കൂടുതല്‍ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടും. ഒരിടവേളയ്ക്ക് ശേഷം കഞ്ഞിക്കുഴിയിലെ സിപിഎമ്മില്‍ ഉണ്ടായ കടുത്ത വിഭാഗീയതയ്ക്ക് ഒടുവിലാണ് ടി.കെ. പളനി പാര്‍ട്ടി വിടുന്നത്.
പുന്നപ്ര വയലാര്‍ സമര രക്തസാക്ഷി ടി.കെ കുമാരന്റെ സഹോദരനാണ് ടി.കെ പളനി. ടി.കെ പളനിക്കൊപ്പം നിരവധി സിപിഎം അംഗങ്ങളും കുടുംബങ്ങളും പാര്‍ട്ടിവിടുമെന്നാണ് സൂചന. പാര്‍ട്ടി മാറ്റം സംബന്ധിച്ച് സിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്നലെ ടി.കെ. പളനിയുടെ വീട്ടില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐ നേതാക്കളും പങ്കെടുത്തതായാണ് സൂചന. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടായേക്കും.അതേസമയം ടി.കെ പളനിക്കൊപ്പം പാര്‍ട്ടി വിടുമെന്ന് സൂചനയുള്ള അംഗങ്ങളുടെ വീടുകളിലെത്തി സിപിഎം പ്രാദേശിക നേതാക്കള്‍ ചര്‍ച്ച നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: