നെടുങ്കണ്ടം: ശക്തമായ കാറ്റില്‍ നെടുങ്കണ്ടം മേഖലയിലും നാശം. സെന്റ്. സെബാസ്റ്റ്യന്‍സ് സ്കൂളിലെ പഴയ കെട്ടിടം തകര്‍ന്നു, ആര്‍ക്കും പരിക്കില്ല. കെഎസ്ആര്‍ടിസി ബസിന് മുകളില്‍ വൈദ്യുതി പോസ്റ്റ് വീണു. ടൗണിനോട് ചേര്‍ന്ന മേഖലകളില്‍ മാത്രമായി പത്തോളം വീടുകള്‍ ഭാഗികമായി തകര്‍ന്നു.
വീടുകള്‍ക്ക് മുകളിലേയ്ക്ക് മരം കടപുഴകി വീണു. നെടുങ്കണ്ടം ചോലാമെട്ട് ഭാഗത്ത് ആലിപ്പുഴയില് കുട്ടപ്പന്, മണിയമ്മ സണ്ണി, കണ്ണന്, കൊന്നയക്കല് ബേബി എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. വിവിധ മേഖലകളിലായി ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നെടുങ്കണ്ടം ചേമ്പളത്ത് അരയ്ക്ക് താഴേയ്ക്ക് ചലന ശേഷി നഷ്ടപെട്ട യുവാവ് മനോജിന്റെ വീട് കാറ്റില്‍ ഭാഗീകമായി തകര്‍ന്നു. കഴിഞ്ഞ വര്‍ഷം എന്‍എസ്എസ് വിദ്യാര്‍ത്ഥികളുടേയും ചേമ്പളം ഇടവകയുടേയും സഹായത്തോടെ നിര്‍ധന കുടുംബത്തിന് വെച്ച് നല്കിയ വീടാണിത്.
ചേമ്പളം കവുന്തി ഭാഗത്ത് രണ്ട് വീടുകള്‍ ഭാഗീകമായി തകര്‍ന്നു. ചോലാമെട്ട് ഭാഗത്ത് നാല് വീടുകള്‍ക്ക് നാശനഷ്ടം.
ഒരു വീടിന് മുകളിലേയ്ക്ക് മരം ഒടിഞ്ഞുവീണു. വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപെട്ടു. ചക്കക്കാനത്ത് അംഗന്‍വാടി കെട്ടിടത്തിന്റെ ഷീറ്റുകള്‍ കാറ്റില്‍ പറന്നു പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: