ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലിന് ഏതുമതത്തിലും വിശ്വസിക്കാം. പക്ഷെ അതെന്തുകൊണ്ട് പരസ്യമാക്കുന്നില്ല? ഇതരമതസ്ഥനെങ്കില്, ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചത് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വോട്ട് നേടാനല്ലേ.. ഉയരുകയാണ് രാഹുലിന്റെ സോമനാഥ് ക്ഷേത്രദര്‍ശനം സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍.
തങ്ങളുടെ വിശ്വാസം സംബന്ധിച്ച് സോണിയയയും രാഹുലും വളരെ ശ്രദ്ധയോടെയുള്ള നിലപാടാണ് കൈക്കൊണ്ടിരിക്കുന്നത്.
സോമനാഥ ക്ഷേത്രദര്‍ശനം സംബന്ധിച്ച് സന്ദര്‍ശക ബുക്കില്‍ അഹിന്ദുവിന്റെ പേര് ചേര്‍ക്കാനുള്ള ഭാഗത്താണ് രാഹുലിന്റെ പേര് ചേര്‍ത്തത്. ഇത് പുറത്തുവന്നതോടെയാണ് വിവാദവും പൊട്ടിപ്പുറപ്പെട്ടത്.
രാഹുല്‍ ജന്മനാ ക്രിസ്ത്യന്‍ മതവിശ്വാസിയാണെന്നതിന് തെളിവുണ്ടെന്ന് ഡോ. സുബ്രഹ്മണ്യന് സ്വാമി വ്യക്തമാക്കുന്നു.
യുപിഎ ഭരണകാലത്ത് സോണിയയെ ക്രിസ്ത്യന്‍ നേതാവെന്നാണ് അംബാസിഡര്‍ മീര ഷര് വിശേഷിപ്പിച്ചതെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ചൂണ്ടിക്കാട്ടി. നേപ്പാള്‍ സന്ദര്‍ശന സമയത്ത് സോണിയ പശുപതിനാഥ ക്ഷേത്രം സന്ദര്‍ശിക്കണമെന്ന് താല്പ്പര്യപ്പെട്ടിരുന്നു. എന്നാല്‍ സോണിയ അഹിന്ദുവായതിനാല്‍ വീരേന്ദ്ര രാജാവ് അവരുടെ അപേക്ഷ നിരസിക്കുകയായിരുന്നു. മാളവ്യ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: