ഏറ്റുമാനൂര്‍: നഗരസഭാ ചെയര്മാന് ജയിംസ് പ്ലാക്കിതൊട്ടി യുഡിഎഫ് ധാരണ പ്രകാരം ഡിസിസി പ്രസിഡന്റിന് രാജി സന്നദ്ധത അറിയിച്ച് കത്ത് നല്കി. 35 വാര്‍ഡുള്ള നഗരസഭയില്‍ എല്‍ഡിഎഫിനും, യുഡിഎഫിനും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ നാല് സ്വതന്ത്രരുടെ പിന്തുണയോടെ യുഡിഫ് ഭരണം പിടിച്ചെടുക്കുകയായിരുന്നു. കോണ്‍ഗ്രസിലെ ജയിംസ് പ്ലാക്കിതൊട്ടിയാണ് നഗരസഭയിലെ ആദ്യ ചെയര്മാന്. യുഡിഎഫില്‍ കോണ്‍ഗ്രസിന് 9, കേരള കോണ്‍ഗ്രസ്(മാണി) 5, സ്വതന്ത്രര്‍ 4,എല്‍ ഡിഎഫില് സിപിഎം 11, സിപ.ഐ 1, ബിജെപി 5 എന്നിങ്ങനയാണ് കക്ഷി നില.ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ ഭരണസമിതിയുടെ രണ്ടാം ടേമിലെ ഭരണം മുന്‍ധാരണ പ്രകാരം കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതായിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസ് യുഡിഎഫില്‍ നിന്ന് അകന്നതിനെ തുടര്‍ന്നു ഒറ്റയ്ക്ക് ഭൂരിപക്ഷ മുള്ള കോണ്‍ഗ്രസ് ബാങ്ക് ഭരണം ഏറ്റടുത്തു. ഈ സാഹചര്യത്തില്‍ നഗരസഭയില്‍ മാണി വിഭാഗം കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്ന കാര്യം സംശയമാണ്. മാണി വഭാഗം ചുരടുമാറ്റിയാല് കോണ്‍ഗ്രസ് നില പരുങ്ങലിലാകും. ഇതിനടെ യുഡിഎഫില്‍ സ്വതന്ത്രന്മാരും നഗരസഭാ ചെയര്മാന് സ്ഥാനത്തിന് ചരടുവലി നടത്തുന്നുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ഒന്നില്‍ കൂടുതല്‍ ആളുകളും മത്സരത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: