കറുകച്ചാല്‍: രാത്രിയില്‍ കാറിലെത്തിയ സംഘം വീട് അടിച്ചു തകര്‍ത്തു. ശാന്തിപുരം കണ്ണംപള്ളിക്ക് സമീപം കറ്റുവെട്ടി ഷാജിയുടെ വീടിനു നേരെയാണ് അക്രമണ ശ്രമം ഉണ്ടായത്. വ്യാഴാഴ്ച്ച പുലര്‍ച്ചെ രണ്ടയോടെയായിരുന്നു സംഭവം. ആയുധങ്ങളുമായി കാറിലെത്തിയ നാലു പേരടങ്ങുന്ന സംഘം വാതിലില്‍ തട്ടിവിളിക്കുകയും ഷാജിയോട് പുറത്തേക്ക് ഇറങ്ങി വരുവാന്‍ ആവശ്യപ്പെടുകയുമായിരുന്നു.
ലൈറ്റ് ഇട്ടപ്പോള്‍ ജനാലകള്‍ ഓരോന്നായി ഓരോന്നായി വടിവാളിന് അടിച്ചു തകര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് വീടിന്റ മുന്‍വാതില്‍ ചവിട്ടി തുറക്കാനും ശ്രമം നടത്തി. ഷാജിയും കുടുംബാഗങ്ങളും ബഹളം വച്ചപ്പോള്‍ സമീപ വാസികള്‍ ഉണരുകയും, വെളിച്ചം തെളിഞ്ഞപ്പോള്‍ സംഘം കാറില്‍ കയറി രക്ഷപെടുകയും ചെയ്തു. സംഭവം അറിഞ്ഞ് കറുകച്ചാല്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും അക്രമികളെ പിടികൂടാനായില്ല. സംഭവസമയം വീട്ടില്‍ ഉണ്ടായിരുന്ന മൂന്ന് വളര്‍ത്തുനായകള്‍ അബോധാവസ്ഥയിലുമായിരുന്നു. സംഭവത്തില്‍ ഷാജി കറുകച്ചാല്‍ പോലീസില്‍ പരാതി നല്കി.
ശാന്തിപുരത്തും സമീപ പ്രദേശങ്ങളിലും കഴിഞ്ഞ ഏതാനും നാളുകളായി സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷമാണ്. രാത്രികാലങ്ങളിലെ പൊതുനിരത്തിലെ മദ്യപാനവും, ലഹരി മരുന്ന് കച്ചവടവും പതിവാണ്. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി കറുകച്ചാല്‍ എസ്.ഐ.ജര്‍ലിന്‍ സ്ക്കറിയാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: