ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തന്മാര്ക്ക് തകര്‍പ്പന്‍ വിജയം. ഒന്നാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റി, മുന്‍ ചാമ്പ്യന്‍ ചെല്‍സി, കരുത്തരായ ആഴ്സണല്‍, ലിവര്‍പൂള്‍, എവര്ട്ടണ് ടീമുകള്‍ മിന്നുന്ന വിജയം കുറിച്ചു.
മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് സതാംപ്ടണെയും ആഴ്സണല്‍ 5-0ന് ഹഡേഴ്സ്ഫീല്‍ഡിനെയും ചെല്‍സി 1-0ന് സ്വാന്‍സീ സിറ്റിയെയും ലിവര്‍പൂള്‍ 3-0ന് സ്റ്റോക്കിനെയും എവര്ട്ടണ് 4-0ന് വെസ്റ്റ് ഹാമിനെയും തകര്‍ത്തു.
സതാംപ്ടണെതിരായ മത്സരത്തില്‍ ഡി ബ്രൂയന് (47), റഹിം സ്റ്റര്‍ലിങ് (96) എന്നിവരുടെ ഗോളുകളാണ് സിറ്റിക്ക് വിജയമൊരുക്കിയത്. എതിരാളികളുടെ ആശ്വാസ ഗോള്‍ 75-ാം മിനിറ്റില്‍ ഒറിയല്‍ റോമ്യു നേടി. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിട്ടുനിന്ന സിറ്റിക്ക് സതാംപ്ടണ് ഗോളിയുടെ മിന്നുന്ന പ്രകടനമാണ് കൂടുതല്‍ മികച്ച വിജയം നിഷേധിച്ചത്. 14 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 40 പോയിന്റുമായി സിറ്റി ഒന്നാം സ്ഥാനത്ത് തുടരുന്നു. രണ്ടാമതുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേക്കാള്‍ എട്ട് പോയിന്റിന്റെ ലീഡാണ് സിറ്റിക്കുള്ളത്.
സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മത്സരത്തില്‍ 55-ാം മിനിറ്റില്‍ അന്റോണിയോ റ്യുഡിഗര് ഹെഡ്ഡറിലൂടെ നേടിയ ഗോളിനാണ് ചെല്‍സി സ്വാന്‍സീ സിറ്റിയെ പരാജയപ്പെടുത്തിയത്. പന്ത് നിയന്ത്രിച്ചുനിര്‍ത്തുന്നതിലും ഷോട്ടുകള്‍ പായിക്കുന്നതിലും ചെല്‍സി താരങ്ങള്‍ ഏറെ മുന്നിലായിരുന്നു. അവര്‍ പായിച്ച 21 ഷോട്ടുകളില്‍ 10 എണ്ണം വലയിലേക്ക് നീങ്ങിയെങ്കിലും ഒരിക്കല്‍ മാത്രമാണ് സ്വാന്‍സീ ഗോളി ലൂക്കാസ് ഫാബിയാന്സ്കിയ്ക്ക് പിഴച്ചത്. 14 കളികളില്‍ നിന്ന് 29 പോയിന്റുമായി മൂന്നാമതാണ് ചെല്‍സി.
എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആഴ്സണല്‍ ഒളിവര്‍ ഗിറൗഡിന്റെ ഇരട്ട ഗോളിന്റെ കരുത്തില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഹഡേഴ്സ്ഫീല്‍ഡിനെ തകര്‍ത്തത്. മൂന്നാം മിനിറ്റില്‍ ലകസാറ്റെയിലൂടെ ലീഡ് നേടിയ ആഴ്സണലിനായി പകരക്കാനായി ഇറങ്ങി 68, 87 മിനിറ്റുകളില്‍ ഗിറൗഡ് വല കുലക്കി. ഇടയ്ക്ക് 69-ാം മിനിറ്റില്‍ അലക്സി സാഞ്ചസും 72-ാം മിനിറ്റില്‍ മെസ്യൂട്ട് ഓസിലും ഗണ്ണേഴ്സിനായി ലക്ഷ്യം കണ്ടു. 14 കളികളില്‍ നിന്ന് 28 പോയിന്റുമായി നാലാമതാണ് ആഴ്സണല്‍.
മുഹമ്മദ് സലാഹിന്റെ ഇരട്ട ഗോള്‍ മികവില്‍ ലിവര്‍പൂള്‍ സ്റ്റോക്ക് സിറ്റിയെ തകര്‍ത്തു. 77, 83 മിനിറ്റുകളിലായിരുന്നു സലാഹിന്റെ ഡബിള്‍. 17-ാം മിനിറ്റില്‍ സാഡിയോ മാനെ ആദ്യ ഗോള്‍ നേടി.
വെയ്ന്‍ റൂണിയുടെ ഹാട്രിക്ക് ബലത്തിലാണ് എവര്ട്ടണ് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് വെസ്റ്റ്ഹാം യുണൈറ്റഡിനെ തകര്‍ത്തത്. 18, 28, 66 മിനിറ്റുകളിലാണ് റൂണി മാജിക്ക്. 78-ാം മിനിറ്റില്‍ വില്ല്യവും ലക്ഷ്യം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: