മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ സമയം മാറ്റാന്‍ ആലോചന. നേരത്തെ വൈകിട്ട് 4നും രാത്രി എട്ടിനുമായിരുന്നു മത്സരങ്ങള്‍ നടന്നിരുന്നത്. ഇത് വൈകിട്ട് മൂന്നിലേക്കും രാത്രി ഏഴിലേക്കും മാറ്റാനാണ് സാധ്യത. എന്നാല്‍ ഇക്കാര്യത്തില്‍ ബിസിസിഐ അന്തിമ തീരുമാനമെടുത്തിട്ടില്ല.
ഐപിഎല്‍ ചെയര്മാന് രാജീവ് ശുക്ലയാണ് പുതിയ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. ഇതിനോട് എല്ലാ ഫ്രാഞ്ചൈസികളും യോജിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ ഗ്രൂപ്പിന്റെ അഭിപ്രായം കൂടി അറിഞ്ഞതിന് ശേഷമാകും തീരുമാനമെടുക്കുക. രാത്രി എട്ട് മണിക്ക് നടക്കുന്ന മത്സരങ്ങള്‍ വൈകിയാണ് അവസാനിക്കുക. ഇത് താരങ്ങള്‍ക്ക് മാത്രമല്ല, കാണികള്‍ക്കും ഏറെ പ്രയാസമുണ്ടാക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു.
കാണികളില്‍ സ്ത്രീകളും കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഉള്‍പ്പെടുന്നതിനാല്‍ ഇക്കാര്യം പരിശോധിക്കണമെന്നാണ് രാജീവ് ശുക്ല പറയുന്നത്. ഇതിന് പുറമെ രാത്രി വൈകിയാല്‍ കാലാവസ്ഥ മോശമാകാനും സാഹചര്യമുണ്ട്. ഡിസംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ ഐപിഎല്‍ ഗവേണിങ്ങ് കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. ഇൗ വിഷയത്തില്‍ അന്ന് തീരുമാനമുണ്ടാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: