ന്യൂദല്‍ഹി: രജപുത്ര സമുദായത്തിന്റെ വികാരങ്ങളെ അപമാനിക്കുന്ന യാതൊന്നും തന്റെ പുതിയ സിനിമയായ പദ്മാവതിയില്‍ ഇല്ലെന്ന് സംവിധായകന് സഞ്ജയ് ലീല ബന്‍സാലി. പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരായി നല്കിയ മൊഴിയിലാണ് ബന്‍സാലി ഇക്കാര്യം വ്യക്തമാക്കിയത്. ചരിത്രത്തെ വളച്ചൊടിച്ച് നശിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ബന്‍സാലി പറഞ്ഞു.
സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പായി രാജസ്ഥാനിലെ രാജകുടുംബാംഗങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് അനുമതി വാങ്ങും. ഇത്തരത്തില്‍ ചെയ്യുന്നതുവഴി വിവാദങ്ങള്‍ക്ക് അവസാനമുണ്ടാകുമെന്നും ബന്‍സാലി പ്രത്യാശ പ്രകടിപ്പിച്ചു. സിനിമ ചിത്രീകരിച്ചിരിക്കുന്നത് ഒരു കവിത ആസ്പദമാക്കിയാണ്. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള തെറ്റിദ്ധാരണകളാണ് എല്ലാവര്‍ക്കുമെന്നും പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ സംവിധായകന് അറിയിച്ചു.
ബന്‍സാലിക്ക് പുറമേ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷന്‍ പ്രസൂണ്‍ ജോഷിയെയും സമിതി വിളിച്ചുവരുത്തി. അനുരാഗ് താക്കൂര്‍ അധ്യക്ഷനായ പാര്‍ലമെന്ററി സമിതിയാണ് പദ്മാവതി വിവാദത്തെപ്പറ്റി അന്വേഷിക്കുന്നത്. ശീതകാല സമ്മേളനത്തില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: