വൈക്കം: ഷെഫിന് ജഹാന് കാമ്പസില്‍ വെച്ച് അഖിലയെ കാണാന്‍ അവസരം നല്‍കുമെന്ന കോളേജ് ഡീനിന്റെ നിലപാടിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് അഖിലയുടെ അച്ഛന് അശോകന് പറഞ്ഞു. തന്റെ മകള്‍ ആരെയും പ്രണയിച്ചിട്ടില്ല. ഇവിടെയെല്ലാം നടന്നത് രഹസ്യസ്വഭാവത്തോടുകൂടിയുള്ള കരുനീക്കങ്ങളായിരുന്നു. ഇതു കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് മകളുടെ വിവാഹം റദ്ദ് ചെയ്തത്.
മകളെ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ തുടര്‍ന്ന് പഠനത്തിന് അയച്ചതിന്റെ ആശ്വാസത്തിലായിരുന്നു അശോകനും ഭാര്യ പൊന്നമ്മയും. ഹാദിയ എന്ന പേര് ഒരിക്കലും അംഗീകരിക്കില്ലെന്നും അവള് എന്നും തങ്ങളുടെ അഖില തന്നെയായിരിക്കുമെന്നും അശോകന് പറഞ്ഞു.
ഒപ്പം താമസിച്ച പെരിന്തല്‍മണ്ണ സ്വദേശികളായ കൂട്ടുകാരികളാണ് അഖിലയെ ഈ രീതിയില്‍ എത്തിച്ചത്. ഷെഫിന് ജാഹാനെന്ന ആളെ അഖിലയ്ക്ക് അറിയില്ലായിരുന്നു. ഇയാളുമായി ഒരു പ്രണയവുമില്ല. പക്ഷേ ആസൂത്രിത കരുനീക്കങ്ങള്‍ അഖിലയെ കുഴിയില്‍ ചാടിച്ചു. പഠനം പൂര്‍ത്തിയാക്കി മകള്‍ വീട്ടിലേക്കുതന്നെ വരുമെന്നാണ് വിശ്വാസമെന്നും അശോകന് പ്രതീക്ഷ പ്രകടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: