ആലപ്പുഴ: ടുറിസം കുത്തകകള്‍ക്കായി സിപിഎം ഭരിക്കുന്ന സഹകരണ ബാങ്ക് ഭൂമി തട്ടിയെടുത്ത സംഭവത്തില്‍ കര്‍ഷകര്‍ക്ക് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നീതി ലഭിക്കുന്നില്ല. കര്‍ഷകര്‍ക്ക് ഭൂമി തിരികെ നല്‍കണമെന്ന് ആലപ്പുഴ കളക്ടര്‍ ശുപാര്‍ശ ചെയ്തിട്ട് വര്‍ഷം മൂന്നരയായിട്ടും നടപടിയെടുക്കാതെ സര്‍ക്കാരുകള്‍ ഒഴിഞ്ഞു മാറുന്നു.
സിപിഎം ഭരിക്കുന്ന കുട്ടമംഗലം സഹകരണ ബാങ്കും ടൂറിസം മാഫിയകളുമായി ഒത്തുകളിച്ച് 217 കര്‍ഷകരുടെ ഭൂമി തട്ടിയെടുത്തതാണ് ആര് ബ്ലോക് ഭൂമി തട്ടിപ്പെന്ന് പിന്നീട് അറിയപ്പെട്ടത്. സിപിഎമ്മുകാര്‍ പ്രതിക്കൂട്ടിലായ കേസില്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് അന്വേഷണം പോലും പാതിവഴിയില്‍ അട്ടിമറിക്കപ്പെട്ടു.
സഹകരണ ബാങ്ക് കര്‍ഷകരില്‍ നിന്ന് ലേലത്തിലൂടെ ഏറ്റെടുത്ത് മറിച്ചുവിറ്റ ആര് ബ്ലോക്കിലെ 151 ഏക്കര്‍ കൃഷിഭൂമി തിരികെ ഏറ്റെടുത്ത് കര്‍ഷകര്‍ക്ക് നല്‍കണമെന്ന് ജില്ലാകളക്ടര്‍ എന്‍. പത്മകുമാര്‍ റവന്യൂ സെക്രട്ടറിക്ക് 2014 ജൂണ്‍ 30നാണ് റിപ്പോര്‍ട്ട് നല്‍കിയത 1973ല്‍ കായല്‍ രാജാവ് മുരിക്കനില്‍ നിന്ന് ആര് ബ്ലോക്കില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 151.33 ഏക്കര്‍ ഭൂമി 217 കര്‍ഷകത്തൊഴിലാളികള്‍ക്ക് പിന്നീട് പതിച്ചു നല്‍കുകയായിരുന്നു.
കര്‍ഷകത്തൊഴിലാളികള്‍ക്ക് കൃഷിചെയ്യാനും വീടുവയ്ക്കാനും പട്ടയം ഈടു വാങ്ങി കുട്ടമംഗലം സഹകരണ ബാങ്ക് വായ്പ നല്കി. കൃഷിനാശവും മറ്റും കാരണം ഒരാളൊഴികെ മറ്റാര്‍ക്കും വായ്പ തിരിച്ചടയ്ക്കാനായില്ല. ഇതോടെ ബാങ്ക് ഭൂമി ജപ്തിചെയ്യുകയും ബാങ്കിന്റെ പേരില്‍ത്തന്നെ ലേലം കൊള്ളുകയും ചെയ്തു. പിന്നീട് സ്വകാര്യ വ്യക്തിക്ക് ഈ ഭൂമി ബാങ്ക് മറിച്ചു വിറ്റു. സംഭവം വിവാദമായതോടെ ഭരണസമിതി പിരിച്ചുവിട്ട് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
ഓരോ വായ്പക്കാരനെയും പ്രത്യേകം പരിഗണിക്കാതെ ഒരുമിച്ച് ഭൂമി ലേലം ചെയ്തതും നിയമവിരുദ്ധമാണെന്നും കളക്ടര്‍ നല്കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: