കൊച്ചി: ഓഖി ചുഴലിക്കാറ്റ് കടലില്‍ ശക്തിപ്രാപിക്കുന്നു. ഇതേത്തുടര്‍ന്ന് ലക്ഷദ്വീപില്‍ കടലാക്രമണം രൂക്ഷമായി. അഞ്ച് ബോട്ടുകള്‍ ഒഴുകിപ്പോയി. മണിക്കൂറിലെ 80 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗതിയില്‍ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. അടുത്ത 36 മണിക്കൂറില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.
ഇതുവരെ കടല്‍തീരത്ത് താമസിക്കുന്ന 160 പേരെ മാറ്റിപ്പാര്‍പ്പിച്ചു. കല്പേനി, മിനിക്കോയ് ദ്വീപുകളില്‍ കടല്‍ക്ഷോഭം ശക്തമാണ്. അതേസമയം മത്സ്യത്തൊഴിലാളികള്‍ ആരും കടലില്‍ അകപ്പെട്ടതായി വിവരമില്ല. കാറ്റിന്റെ വേഗത കൂടി വരികയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കവരത്തിയില്‍ അഞ്ച് ബോട്ടുകള്‍ മുങ്ങി. ഹെലിപാഡിലും വെള്ളം കയറി.
സ്കൂളിലേക്കും വില്ലേജ് ഹൗസുകളിലേക്കും ആളുകളെ മാറ്റിപ്പാര്‍പ്പിച്ച് വരികയാണ്. വിവിധ ദ്വീപുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇന്നലെ തന്നെ വിളിച്ച് ചേര്‍ത്തിരുന്നു. തിരുവനന്തപുരം തീരത്തു നിന്ന് 250 കിലോമീറ്റര്‍ മാറി മിനികോയ് ദ്വീപിന് 100 കിലോമീറ്റര്‍ അടുത്താണ് ഓഖി ചുഴലിക്കാറ്റിന്റെ ഇപ്പോഴുള്ള സ്ഥാനം. ഇന്നലെ കേരള തീരത്തിന് 70 കിലോമീറ്റര്‍ വരെ അടുത്ത് വരെ ചുഴലിക്കാറ്റ് എത്തിയിരുന്നു.
തെക്കന്‍ കേരളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെ രാവിലെ വരെ തെക്കന്‍ കേരളത്തില്‍ മഴ പെയ്യും. കന്യാകുമാരിയില്‍ 10 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇവിടേയ്ക്ക് 825 പേരെ മാറ്റി പാര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: