തൊടുപുഴ: ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് ഇടുക്കിയുടെ ഹൈറേഞ്ച് മേഖലകളില്‍ ആഞ്ഞ് വീശിയ കാറ്റിനും മഴയ്ക്കും ശമനം. ഇന്ന് പുലര്‍ച്ചെ വരെ മഴ പെയ്തിരുന്നെങ്കിലും പിന്നീട് ഇത് മാറുകയായിരുന്നു. കട്ടപ്പന, ഇരട്ടയാര്‍, കുമളി, നെടുങ്കണ്ടം തുടങ്ങിയ മേഖലകളിലെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായിട്ടില്ല. ഇതിനായുള്ള ശ്രമങ്ങള്‍ നടന്ന് വരികയാണ്.
നിരവധിയിടത്തു പോസ്റ്റുകള്‍ ഒടിഞ്ഞതും ലൈന്‍ കമ്പികള്‍ പൊട്ടിയുമാണ് തടസമാകുന്നത്. പ്രധാനപാതകളിലടക്കം മരം വീണുണ്ടായ ഗതാഗത തടസം നീക്കി. ഒറ്റ ദിവസം കൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ആറടി വെള്ളം ഉയര്‍ന്നു. നാശനഷ്ടങ്ങളുടെ കണക്കുകള്‍ ലഭ്യമായി വരുന്നതെയുള്ളു.
ജില്ലയിലെ മറ്റു അണക്കെട്ടുകളിലൊന്നും കാര്യമായ ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. ചെറുതോണിയിലും മറ്റ് ലോറേഞ്ച് മേഖലകളിലും മഴയ്ക്കും ശക്തി കുറവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: