ന്യൂദൽഹി: ജഡ്ജിമാര്‍ക്കെതിരായ മെഡിക്കല്‍ കോഴ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രിം കോടതി പിഴയോടെ തള്ളി. അഭിഭാഷകരായ പ്രശാന്ത് ഭൂഷണും ശാന്തി ഭൂഷണും അടക്കം അംഗങ്ങളായ ജുഡീഷ്യല്‍ അക്കൗണ്ടബിലിറ്റി ആന്റ് റിഫോംസ് എന്ന സന്നദ്ധസംഘടന നല്കിയ ഹര്‍ജിയാണ് 25 ലക്ഷം പിഴയോടെ തള്ളിയത്.
കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ആറുമാസത്തിനകം സംഘടന പിഴയടക്കണം. അതേ സമയം ഹര്‍ജിക്കാരെ ഭീഷണിപ്പെടുത്തുന്നതാണ് സുപ്രിം കോടതി വിധിയെന്ന് പ്രശാന്ത് ഭൂഷണ് അഭിപ്രായപ്പെട്ടു.
സുപ്രിം കോടതി ജഡ്ജിമാര്‍ക്കെതിരായ ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷക കാമിനി ജയ്സ്വാള്‍ നല്കിയ ഹര്‍ജിയും കോടതി അടുത്തിടെ തള്ളിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: