തിരുവനന്തപുരം: ബോണക്കാട് കറിച്ചട്ടിമലയിലെ അനധികൃത കുരിശ് മിന്നലേറ്റാണ് തകര്‍ന്നെന്ന സ്ഥിരീകരണം ഉണ്ടായിട്ടും വ്യാജ പ്രചാരണത്തിന്റെ പിന്നില്‍ കോടതിയെയും ജനങ്ങളെയും തെറ്റുദ്ധരിപ്പിക്കാന്‍ ശ്രമം. അതീവ പ്രാധാന്യമുള്ള പാരിസ്ഥിതിക മേഖലയായ കറിച്ചട്ടിമലയില്‍ ക്രൈസ്തവ സഭ സ്ഥാപിച്ച കുരിശ് കഴിഞ്ഞ ദിവസം മിന്നലേറ്റ് തകര്‍ന്നിരുന്നു. ഇത് വനം വകുപ്പും ബോംബ് സ്കോഡും സ്ഥിരീകരിക്കുകയും ചെയ്തു.
മിന്നലേറ്റ് തകര്‍ന്ന കുരിശ് കോടതി വിധി ലംഘിച്ചാണ് സ്ഥാപിച്ചതെന്ന അതീവ ഗുരുകരമായ കുറ്റം സമരസമിതി നേതാക്കളുടെയും നെയ്യാറ്റിന്‍കര രൂപതയുടെയും പേരില്‍ വരും. ഇതിനെ ആശയക്കുഴപ്പത്തിലൂടെ തെറ്റിദ്ധരിപ്പിച്ച് പ്രതിരോധിക്കാനാണ് ദൃശ്യം മോഡല്‍ പ്രചാരണവുമായി സഭ രംഗത്തു വന്നിരിക്കുന്നത്. കുരിശ് മിന്നലേറ്റ് തകര്‍ന്നതാണെന്ന് വനം വകുപ്പ് വ്യക്തമാക്കിയിട്ടും അട്ടിമറിയുണ്ടെന്ന് വരുത്തിതീര്‍ക്കുന്നതിലൂടെ കോടതി വിധി വരുന്നതിന് മുമ്പ് സ്ഥാപിച്ച കുരിശാണെന്ന വാദം മാധ്യമങ്ങളിലൂടെ സ്ഥാപിക്കാനുള്ള ശ്രമാണ് നടക്കുന്നത്. സപ്തംബര്‍ ഒന്നിന് നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ സ്ഥാപിച്ച കുരിശ് ആഗസ്റ്റ് 31 നാണെന്ന് വരുത്തിതീര്‍ക്കാനാണ് നീക്കം.
വനം മന്ത്രി കെ. രാജുമായി ലത്തീന്‍ സഭ നെയ്യാറ്റിന്‍കര രൂപതയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 29ന് ചര്‍ച്ച നടത്തി. കുരിശ് സ്ഥാപിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്നും വോട്ടുബാങ്കും ചുണ്ടാക്കാട്ടി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മര ക്കുരിശ് സ്ഥാപിക്കാന്‍ ധാരണയായി. എന്നാല്‍ ഇതിനെതിരെ പ്രകൃതി സ്നേഹികളും സാമൂഹിക സാംസ്കാരിക സംഘടനകളും ഹൈക്കോടതിയെ സമീപിച്ചു. ആഗസ്റ്റ് 31ന് വൈകുന്നേരം ആറിന് കോടതി കറിച്ചട്ടിമലയില്‍ തത്സ്ഥിതി തുടരണമെന്നുകാട്ടി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. സപ്തംബര്‍ ഒന്നിന് സഭയുടെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയും അതിക്രമിച്ച് കടന്ന് തേക്കില്‍ തീര്‍ത്ത പത്തടി പൊക്കമുള്ള കുരിശ് അനധികൃതമായി സ്ഥാപിക്കുകയുമായിരുന്നു. കോടതി വിധിക്ക് ശേഷമാണ് സഭ കറിച്ചട്ടിമലയില്‍ കുരുശ് സ്ഥാപിച്ചതെന്ന് വനം വകുപ്പും വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: