മലയിന്‍കീഴ്: വിവരാവകാശ പ്രകാരമുള്ള 15 ചോദ്യങ്ങള്‍ അടങ്ങിയ അപേക്ഷയ്ക്ക് ഓഫീസില്‍ എത്തി വിവരം ശേഖരിക്കണമെന്ന ഒറ്റ ഉത്തരം നല്കിയ പള്ളിച്ചല്‍ വില്ലേജ് ഓഫീസറുടെ കൃത്യവിലോപം കണക്കിലെടുത്ത് 2000 രൂപാ പിഴ ഈടാക്കാന്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സെന്റ് എം. പോള്‍ ഉത്തരവിട്ടു. ഏതാനും ദിവസം മുമ്പുവരെ പള്ളിച്ചല്‍ വില്ലേജ് ഓഫീസറായിരുന്ന സി. ജസ്റ്റിന് രാജിനാണ് പിഴ ഇട്ടത്. പ്രമുഖ വിവരാവകാശ പ്രവര്‍ത്തക നടുക്കാട് വിജിത നല്കിയ വിവരാവകാശത്തിനുള്ള അപേക്ഷയില്‍ വില്ലേജ് ഓഫീസിലെ മുഴുവന്‍ ജീവനക്കാരുടെയും വിവരങ്ങളും മറ്റ് അനുബന്ധ ചോദ്യങ്ങളും മൂക്കുന്നിമല സംബന്ധിച്ച ഏഴ് ചോദ്യങ്ങളുമടക്കം 15 എണ്ണത്തിനാണ് ഉത്തരം തേടിയത്. എല്ലാ ചോദ്യത്തിനും കൂടി ഓഫീസില്‍ വന്ന് വിവരം ശേഖരിക്കണമെന്ന വിചിത്രമായ ഒറ്റ ഉത്തരം നല്കിയ ജസ്റ്റിന് രാജിന്റെ നടപടിക്കെതിരെ ആദ്യ അപ്പീല്‍ അധികാരിയായ നെയ്യാറ്റിന്‍കര തഹസില്‍ദാര്‍ക്ക് അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സെന്റ് എം. പോളിന് പരാതി നല്‍കിയത്. വില്ലേജ് ഓഫീസറോട് കമ്മീഷണര്‍ വിശദീകരണം ആവശ്യപ്പെട്ടുവെങ്കിലും നല്കിയ മറുപടി തൃപ്തികരം അല്ലാത്തതിനെ തുടര്‍ന്നാണ് വില്ലേജ് ഓഫീസറില്‍ നിന്ന് പിഴ ഈടാക്കാന്‍ ഉത്തരവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: