തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റിനെ തുടര്‍ന്ന് നഗരത്തില്‍ നൂറോളം മരങ്ങള്‍ കടപുഴകി വീണു. ശ്രീവരാഹം, വെണ്‍പാലവട്ടം എന്നിവിടങ്ങളില്‍ വീടുകളിലും പറമ്പുകളിലും വെള്ളംകയറി നാശനഷ്ടങ്ങള്‍ ഉണ്ടായി. ശ്രീവരാഹത്ത് പറപ്പില് നഗര്‍, മുക്കോലയ്ല്, ചാക്ക അനന്തപുരി ആശുപത്രിക്കു സമീപം മാനവീയംനഗറിലുമാണ് വെള്ളം കയറിയത്. വെള്ളക്കെട്ടൊഴിവാക്കാന്‍ ഫയര്‍ഫോഴ്സ് പമ്പിംഗ് നടത്തിക്കൊണ്ടിരിക്കുന്നു. വെണ്‍പാലവട്ടത്ത് ഫ്ളാറ്റിനു സമീപ പ്രദേശങ്ങളിലും വെള്ളംകയറി. പാങ്ങോട് സ്പിന്നിംഗ് മില്ലിനു സമീപം വൈദ്യുതി പോസ്റ്റിനു തീപിടിച്ചു, ആളപായമില്ല. വഞ്ചിയൂര്‍ കോടതിക്കു സമീപം മരം വീണ് രണ്ടുകാറുകള്‍ ഭാഗികമായി തകര്‍ന്നു. തിരുവല്ലം യമുനാനഗറില്‍ കാറിന്റെ മുകളില്‍ മണ്ണിടിഞ്ഞുവീണ് മൂന്നുപേര്‍ക്ക് പരിക്കുപറ്റി. വേളി ടൂറിസ്റ്റ് വില്ലേജ് അടച്ചു. വില്ലേജില്‍ മരച്ചില്ലകള്‍ ഒടിഞ്ഞുവീണതിനാലും കടലിലെ ജലനിരപ്പ് ഉയര്‍ന്നതിനാലുമാണ് അടച്ചിടാന്‍ തീരുമാനിച്ചതെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: