സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത എസ്.ദുര്‍ഗയുടെ സെന്‍സര്‍ഷിപ്പ് സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കിയത് വളരെ ഉചിതമായ നടപടിയാണ്. സിനിമയുടെ ആദ്യപേര് സെക്സി ദുര്‍ഗ്ഗ. പിന്നീട് പരിഷ്കരിച്ചു എസ് ദുര്‍ഗ്ഗ. ദുര്‍ഗ്ഗയെന്ന പേര് ഹിന്ദുമത വിശ്വാസവുമായി ബന്ധപ്പെട്ടതാണ്. സിനിമയ്ക്ക് ഇത്തരമൊരു പേരും, തുടര്‍ന്നുള്ള മാറ്റവും ആവിഷ്കാരസ്വാതന്ത്ര്യമല്ല, മറിച്ച് അഹങ്കാരവും അറിവില്ലായ്മയുമാണ്. വിലകുറഞ്ഞ പ്രശസ്തിക്കുവേണ്ടിയുള്ള ഇത്തരം ചെയ്തികള്‍ മതവിശ്വാസങ്ങളിലുള്ള കടന്നുകയറ്റമാണ്, ഒരിക്കലും അനുവദിക്കാന്‍ പാടില്ലാത്തത്.
ഡാവിഞ്ചി കോഡ് എന്ന ഹോളിവുഡ് സിനിമക്കു വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളുണ്ട്. സല്മാന് റുഷ്ദിയുടെ ‘സാത്താനിക് വേഴ്സസ്’ നിരോധിച്ചിട്ടുണ്ട്. തസ്ലീമ നസ്റിന് ബംഗ്ലാദേശിലേക്കു തിരികെ ചെല്ലാന്‍ പറ്റാത്തത് മതവിശ്വാസത്തെ നിന്ദിക്കുന്ന പുസ്തക രചന നടത്തിയതുകൊണ്ടാണ്. നാടക കലാകാരന് പി.എം. ആന്റണിയുടെ ‘ആറാം തിരുമുറിവ്’ നാടകത്തിന് കേരളത്തില്‍ അവതരണാനുമതി നിഷേധിച്ചത് ക്രിസ്തുമത വിശ്വാസത്തെ അധിക്ഷേപിച്ചതുകൊണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ ഭാരതത്തിലെ ഹിന്ദുവിശ്വാസത്തെ സിനിമയിലൂടെ അധിക്ഷേപിക്കുന്നത് നിരോധിക്കേണ്ടതുതന്നെ.
ആവിഷ്കാര സ്വാതന്ത്ര്യമെന്നത് പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ളതാവണം, സൃഷ്ടിക്കാനുള്ളത് ആകരുത്. അതുകൊണ്ടുതന്നെ ഗോവ ഫിലിം ഫെസ്റ്റിവല്‍ ജൂറിയില്‍നിന്ന് സിനിമയുടെ പേര് സംബന്ധിച്ച പരാതി ഉയര്‍ന്നത് സ്വാഗതാര്‍ഹമാണ്.
ആദ്യം ചിത്രം പരിശോധിച്ച സെന്‍സര്‍ ബോര്‍ഡ്, സെക്സി ദുര്‍ഗ എന്ന പേര് മാറ്റണമെന്ന് നിര്‍ദ്ദേശിക്കുകയും ഇതിനെതുടര്‍ന്ന് ചിത്രത്തിന്റെ പേര് ‘എസ് ദുര്‍ഗ’ എന്നാക്കി മാറ്റുകയും ചെയ്തതാണ്. അതിനിടയിലാണ് പുതിയ ടൈറ്റില്‍ കാര്‍ഡില്‍ എസ് എന്നതിനൊപ്പം ചില ചിഹ്നങ്ങള്‍കൂടി ഉപയോഗിച്ചത്. അത് അപലപനീയവും മതവൈരം സൃഷ്ടിച്ചു മുതലെടുപ്പു നടത്താന്‍ ഉദ്ദേശിച്ചുള്ളതുമായും കരുതണം. സെക്സി ദുര്‍ഗ, ന്യൂഡ് എന്നൊക്കെ പേരിട്ടു സിനിമ പടച്ചുവിടുന്നവരുടെ ലക്ഷ്യം എളുപ്പത്തില്‍ പണമുണ്ടാക്കുക മാത്രമല്ല, കലാപം സ്പഷ്ടിച്ചു മുതലെടുപ്പു നടത്തുകയെന്നതുകൂടിയാണ്
എസ് ദുര്‍ഗ്ഗയെ പനോരമ സെലക്ഷനില്‍നിന്ന് ഒഴിവാക്കാനുള്ള വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ തീരുമാനത്തെ അപലപിച്ച് എത്തിയിട്ടുള്ള കേരളത്തിലെ ചില സിനിമാ പ്രവര്‍ത്തകരുടെ പേരുവിവരം വായിച്ചാല്‍ അറിയാം സിനിമ ഏതു പരുവത്തില്‍പ്പെട്ടതാകുമെന്ന്. ആദ്യത്തെ ആള് ‘ഹാഷിഷ് അബു’ എന്നറിയപ്പെടുന്ന ആഷിഖ് അബു. സ്ത്രീ ശാക്തീകരണമെന്നാല്‍ പുരുഷലിംഗം മുറിക്കല്‍ ആണെന്നു സിനിമയിലൂടെ തെളിയിച്ച സംവിധയാകനാണ് അദ്ദേഹം. കൂടെ നടിയും ഭാര്യയുമായ കല്ലുങ്കലുമുണ്ട്. പിന്നെത്തെ ആള് ലിജോ ജോസ് പല്ലിശ്ശേരിയാണ്. ശ്യാം പുഷ്കര്‍, ദിലീഷ് പോത്തന്, ഗീതു മോഹന്‍ദാസ് തുടങ്ങിയവരുമുണ്ട്. റഫീഖ് അഹമ്മദ് പെട്ടുപോയതാവണം. വിധു വിന്‍സെന്റ്, ഫൗസിയ ഫാത്തിമ, ഷൈജു ഖാലിദ്, ഷഹബാസ് തുടങ്ങിയവരുമുണ്ട്. പേരുകൊണ്ടുതന്നെ വ്യക്തമാണ്. ഇവരൊക്കെ എന്തുകൊണ്ടു എസ്. ദുര്‍ഗ്ഗയ്ക്കുവേണ്ടി വാദിക്കുന്നുവെന്ന്.
ആവിഷ്കാര സ്വാതന്ത്ര്യം സ്വന്തം കൈ ഉയര്‍ത്തുന്നതുപോലെ പ്രധാനപ്പെട്ട ഒന്നാണ്. പക്ഷെ കൈ ഉയര്‍ത്തുന്നത് മറ്റൊരുത്തന്റെ താടിക്കുകീഴെ കൊണ്ടുചെന്നിട്ടല്ല. ഒരു ജനവിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തി എന്താവിഷ്കാരമാണ് ഇവിടെ ഇക്കൂട്ടര്‍ നടത്താന്‍ പോകുന്നത്? ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരുംപറഞ്ഞു നിയമവ്യവസ്ഥയുള്ള രാജ്യത്ത് എന്തും മോശമായി ചിത്രീകരിക്കാമോ? പ്രകോപനകരമായ ടൈറ്റില്‍ തിരഞ്ഞെടുക്കുന്നതുതന്നെ വിലകുറഞ്ഞ ഒരു കച്ചവടതന്ത്രമാണ്.
സാധാരണ ജനം അവഗണിക്കുന്ന ഇത്തരം സൃഷ്ടികള്‍ കാണാന്‍ കുറെ കിസ് ഓഫ് ലൗ ആളുകളും സണ്ണി ലിയോണ്‍ ആരാധകരും കാണും. അക്കൂട്ടരെ ആകര്‍ഷിക്കാന്‍ സിനിമയുടെ പേരിലും പോസ്റ്ററിലും വിവാദം വേണം. അല്ലാതെ അവിഷ്കാര സ്വാതന്ത്ര്യത്തിന്റെ യാതൊന്നും ഈ സിനിമാ തലക്കെട്ടിലില്ല.ആവിഷ്കാര സ്വാതന്ത്ര്യത്തിന് ഒരു പരിധിയുണ്ട്. പണം സമ്പാദിക്കണമെന്ന ഒറ്റ ലക്ഷ്യത്തിന്റെ പേരില്‍ രതിവൈകൃതസിനിമാക്കാര്‍ വിശ്വാസികളുടെ ക്ഷമ പരീക്ഷിക്കുന്ന സാഹചര്യം അനുവദിച്ചുകൊടുക്കാന്‍ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: