ആലപ്പുഴ: ഓഖി ചുഴലി കൊടുങ്കാറ്റിന്റെ പ്രത്യാഘാതം നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ കാട്ടിയെന്ന് ധീവരസഭാ ജനറല്‍ സെക്രട്ടറി വി. ദിനകരന് വിമര്‍ശിച്ചു.
കേരളത്തിന്റെ തെക്കന്‍ മേഖലയിലും കന്യാകുമാരിയിലും ആഞ്ഞടിച്ച ഓഖി ചുഴലി കൊടുങ്കാറ്റിനെ കുറിച്ച് 29ന് തന്നെ കേന്ദ്ര ദുരന്ത നിവാരണ വകുപ്പ് സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും യാതൊരു മുന്‍കരുതല്‍ നടപടിയും സ്വീകരിച്ചില്ല. ഇത്രയധികം മത്സ്യത്തൊഴിലാളികള്‍ കടലില്‍ മത്സ്യബന്ധനത്തിന് പോയത് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കാതിരുന്നതിനാലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: