ന്യൂദല്‍ഹി: കേരളത്തിലും, തമിഴ്നാട്ടിലും നാശംവിതച്ച ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപിന് സമീപത്തെത്തി. ഇതിനെ തുടര്‍ന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റ് മണിക്കൂറില്‍ 11 കിലോമീറ്റര്‍ വേഗത്തില്‍ പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറായി നീങ്ങുകയാണ്. ലക്ഷദ്വീപില്‍ കനത്ത കാറ്റും, മഴയുംതുടരുകയാണ്. ചുഴലിക്കാറ്റ് മിനിക്കോയ്ക്ക് 80 കിലോമീറ്റര്‍ വടക്ക്- വടക്കുകിഴക്കായുംഅമിനി ദ്വീപിന് 240 കിലോമീറ്റര്‍ തെക്ക്- തെക്കുകിഴക്കുമായുമാണ് നിലകൊള്ളുന്നത്. 24 മണിക്കൂറില്‍ ഇത് ശക്തി പ്രാപിക്കാം. 24 മണിക്കൂറിനുള്ളില്‍ ലക്ഷദ്വീപിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും ഒറ്റപ്പെട്ട ചില സ്ഥലങ്ങളില്‍ 20 സെന്റീമീറ്ററിലധികം അതിശക്തമായ മഴയും ഉണ്ടാകാം. കേരളത്തില്‍ മിക്കയിടങ്ങളിലും 24 മണിക്കൂറില്‍ മഴയുണ്ടാകും. കേരളതീരത്ത് മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്.
കേരളത്തിനും ലക്ഷദ്വീപിനും ചുറ്റുമുള്ള കടല്‍ അടുത്ത 24 മണിക്കൂര്‍ പ്രക്ഷുബ്ധമായിരിക്കും. ഒരു മീറ്ററിലധികം ഉയരത്തില്‍ തിരയടിക്കാന്‍ ഇടയുണ്ട്. ലക്ഷദ്വീപിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയേക്കും. കേരള, ലക്ഷദ്വീപ്, കര്‍ണ്ണാടക തീരങ്ങളിലുള്ളവര്‍ അടുത്ത 48 മണിക്കൂര്‍ മീന്‍പിടിത്തക്കാര്‍ കടലില്‍ പോകരുതെന്ന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: