കണ്ണാടിപ്പറമ്പ്: പ്രസിദ്ധമായ അതിരുദ്ര മഹായജ്ഞത്തിന്റെ തുടര്‍ച്ചയായി നടക്കുന്ന അഞ്ചാമത്തെ മഹാരുദ്രയജ്ഞത്തിന് ആചാര്യവരണത്തോടെ തുടക്കമായി. യജ്ഞാചാര്യനായ കിഴിയേടം രാമന് നമ്പൂതിരിയേയും മറ്റ് വേദപണ്ഡിതന്മാരേയും യജ്ഞശാലയിലേക്കു ആനയിച്ചു സ്വീകരിച്ചു. വയത്തൂര് കാലിയാര് ക്ഷേത്രതിരുമുറ്റത്താണ് ഈ വര്‍ഷം യജ്ഞശാല ഒരുക്കിയത്. ഇനിയുള്ള 11 നാളുകള്‍ ശ്രീരുദ്രമന്ത്രങ്ങള് അന്തരീക്ഷത്തെ മുഖരിതമാക്കും. 11 കലശങ്ങളില്‍ വിശിഷ്ട ദ്രവ്യങ്ങള്‍ ജപവും ഹോമവും നടത്തി ഭഗവാന് അഭിഷേകം ചെയ്യും. ശ്രീകൃഷ്ണ യജുര്‍വേദത്തിലെ യമകവും ചമകവും ചേര്‍ന്ന ശ്രീരുദ്ര മന്ത്രങ്ങള്‍ ഭക്തജനങ്ങള്‍ക്കും ജപിക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഗണപതി ഹോമത്തോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ അഭിഷേകത്തോടെയാണ് സമാപിക്കുക. 12 ന് രാവിലെ 8 ന് മഹാരുദ്രാഭിഷേകമായ വസോര്‍ധാര നടക്കും. താന്ത്രിക കര്‍മ്മങ്ങള്‍ക്കു കരുമാരത്തില്ലത്ത് പരമേശ്വരന് നമ്പൂതിരിയും ശാന്തി കര്‍മ്മങ്ങള്‍ക്കു ഇ.എന്‍.നാരായണന് നമ്പൂതിരിയും നേതൃത്വം നല്‍കും.
ഇന്ന് രാത്രി 7 ന് അയ്യപ്പഭക്തരുടെ വക നിറമാലയും ഭജനയും കര്‍പ്പൂര പ്രദക്ഷിണവും നടക്കും. തുടര്‍ന്ന് പ്രസാദ സദ്യ. തിങ്കളാഴ്ച കാര്‍ത്തിക വിശേഷാല്‍ ചടങ്ങുകളും ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: