കട്ടപ്പന: കഴിഞ്ഞ ദിവസം ഹൈറേഞ്ച് മേഖലയില്‍ വീശിയടിച്ച കാറ്റില്‍ വ്യാപക നാശനഷ്ടം. നാല് വീടുകള്‍ പൂര്‍ണ്ണമായും 49 എണ്ണം ഭാഗീകമായും തകര്‍ന്നു. ഏകദേശം രണ്ട് കോടി രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. വാഴ, കപ്പ, ഏലം തുടങ്ങിയ കൃഷികള്‍ക്കും വ്യാപകനാശം. കട്ടപ്പന, കുമളി, നെടുങ്കണ്ടം, ശാന്തമ്പാറ മേഖലകളിലാണ് കൂടുതല്‍ നാശം. ഇവിടെ വൈദ്യുതിബന്ധം പുനസ്ഥാപിക്കാനായിട്ടില്ല.
കോഴിമല രാജപുരത്ത് അങ്കണവാടിയിലേയ്ക്ക് ശുദ്ധജലമെത്തിക്കാന്‍ സ്ഥാപിച്ചിരുന്ന ടാങ്ക് മരം വീണ് തകര്‍ന്നു. തൈപ്പറമ്പില്‍ മാത്യുവിന്റെ കടയുടെ ഷീറ്റ് കാറ്റില്‍ നശിച്ചു. മേരികുളം ചേമ്പളം കൂനംപാറയില്‍ ജോര്‍ജ് ജോസഫിന്റെ കൃഷിയിടത്തിലെ 400ഓളം ഏത്തവാഴകള്‍ നശിച്ചു. മാട്ടുക്കട്ട ഉപ്പൂട്ടില്‍ റോയിയുടെ കൃഷിയിടത്തിലെ 150ഓളം ഏത്തവാഴകള്‍ ഒടിഞ്ഞു.കല്‍ത്തൊട്ടി തിരുക്കുടുംബ ദേവാലയത്തിന്റെ പള്ളിമുറിയുടെ മുകളിലേയ്ക്ക് തെങ്ങ് വീണു. പള്ളിമുറിയോട് ചേര്‍ന്ന് പാര്‍ക്കു ചെയ്തിരുന്ന ജീപ്പ് തെങ്ങ് പതിച്ചതിനെ തുടര്‍ന്ന് തകര്‍ന്നു. കാഞ്ചിയാര്‍ വെട്ടുകല്ലേല്‍ മാത്യുവിന്റെ 500ഓളം കുലച്ച ഏത്തവാഴ ഒടിഞ്ഞു നശിച്ചു.
അഞ്ചുരുളി കല്യാണത്തണ്ടില്‍ മരം കടപുഴകി വീണ് കൊഴുപ്പാമറ്റം ഓമന മണിയന്റെ ഉടമസ്ഥതയിലുള്ള ഷെഡ് തകര്‍ന്നു. കല്ലുകുന്ന് ചോക്കാട്ട് ബ്രിജീത്തായുടെ വീടിനു മുകളിലേയ്ക്ക് ഈട്ടി മരം വീണ് ഭിത്തിക്ക് കേടുപാട് സംഭവിച്ചു. വള്ളക്കടവ് പാറമട വളവനാട്ട് ജോമോന്, ആലയ്ക്കല്‍ ജയന് എന്നിവരുടെ വീടുകളിലേയ്ക്ക് മരം വീണു. ഇരുപതേക്കര്‍ കത്തേടത്ത് ലിജു പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന സ്ഥലത്തെ 200ഓളം ഏത്തവാഴകള്‍ നശിച്ചു. വായ്പയെടുത്തും മറ്റുമാണ് ലിജു കൃഷി ചെയ്തിരുന്നത്. കട്ടപ്പന കുന്തളംപാറ വട്ടുകുന്നേല്‍പടി പാറത്താഴത്ത് സജീവിന്റെ സ്ഥലത്തെ 450 ഓളം കുലച്ച വാഴ ഒടിഞ്ഞു നശിച്ചു.
കോഴിമല പാമ്പാടിക്കുഴി ഈട്ടിക്കല്‍ സാറാമ്മ, അമ്മു നിവാസില്‍ സരിത എന്നിവരുടെ വീടുകളുടെ മേല്‍ക്കൂര കാറ്റില്‍ നിലംപൊത്തി. കീന്തനാനി സജിയുടെ വീട് പൂര്‍ണമായി തകര്‍ന്നു.
പാമ്പാടിക്കുഴി കല്ലൂപ്പറമ്പില്‍ കെ.എന്‍. സജീവന്റെ വീടിനു മുകളിലേയ്ക്ക് മുരിക്ക് ഒടിഞ്ഞുവീണ് നാശമുണ്ടായി. പാമ്പാടിക്കുഴി ഈട്ടിക്കല്‍ സാറാമ്മയുടെ വീടിന്റെ ഷീറ്റ് കാറ്റില്‍ നശിച്ചു. കോഴിമല ആലയ്ക്കല്‍ സുകുമാരി, മകള്‍ സൗമ്യ എന്നിവരുടെ വീടുകള്‍ക്കു മുകളില്‍ മരം വീണ് നാശനഷ്ടമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: