തൊടുപുഴ: രാഷ്ട്രീയ നേതാക്കളുടെ കൈയേറ്റം രക്ഷിച്ചെടുക്കാന്‍ മന്ത്രിതല സംഘം കുറിഞ്ഞി ഉദ്യാനം സന്ദര്‍ശിക്കുന്നത് റദ്ദാക്കണമെന്ന് ബിജെപി സംസ്ഥാന പരിസ്ഥിതി സെല്‍. ചെയര്മാന് ഡോ. സി.എം. ജോയി, കണ്‍വീനര്‍ ഡോ. എന്‍.സി. ഇന്ദുചൂഡന്, മെമ്പര്‍ എം.എന്‍. ജയചന്ദ്രന് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
ഉദ്യാനത്തിന്റെ പേരില്‍ കൈയേറ്റക്കാര്‍ ഊരുനിവാസികളെ ചൂഷണം ചെയ്യുകയാണ്. ഇതിനായി സിപിഎം ഒത്താശയുമുണ്ട്. പ്രദേശവാസികളുടെ പാരമ്പര്യ കൃഷി പ്രോത്സാഹിപ്പിക്കുകയും ഭൂമിയുടെ മേലുള്ള അവകാശം ഉറപ്പാക്കി നല്‍കുകയുമാണ് ചെയ്യേണ്ടത്.
2006ല്‍ കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിക്കുമ്പോള്‍ 3200 ഹെക്ടര്‍ സ്ഥലമാണ് ഉണ്ടായിരുന്നത്. പട്ടയഭൂമി ഒഴിവാക്കിയാണ് അന്ന് പ്രഖ്യാപനം നടന്നത്. വട്ടവട, കൊട്ടാക്കമ്പൂര്‍ വില്ലേജുകളിലെ യഥാക്രമം ബ്ലോക്ക് 62, 58 എന്നിവയും ഉദ്യാനത്തില്പ്പെടും.
ഫെയര്‍ ഫീല്‍ഡ് രജിസ്റ്റര്‍ അനുസരിച്ച് ബ്ലോക്ക് 58ല്‍ നിയമാനുസൃത പട്ടയം ഇല്ലെന്നുള്ളത് വ്യക്തമാണ്. മന്ത്രിതല സന്ദര്‍ശനത്തിന് മുമ്പ് സെറ്റില്‍മെന്റ് ഓഫീസറായ ദേവികുളം സബ്കളക്ടര്‍ക്ക് പട്ടയത്തിന്റെ നിജസ്ഥിതി മനസിലാക്കുവാനുള്ള അവസരമാണ് ആദ്യം ഒരുക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: