കരുനാഗപ്പള്ളി:”മകളെ വിട്ടുനല്‍കണമെന്ന കുടുംബക്കോടതി വിധി നടപ്പാക്കുന്നില്ലെന്ന പരാതിയുമായി അച്ഛന് രംഗത്ത്. രോഗിയായ തന്നെ ഉപേക്ഷിച്ച് മകളെയും കൂട്ടി ഇസ്ലാം മതം സ്വീകരിച്ച ഭാര്യയ്ക്കെതിരെയാണ് തഴവ മണപ്പള്ളി വൃന്ദാവനത്തില്‍ പ്രസാദ് കുടുംബക്കോടതി വഴി വിധി സമ്പാദിച്ചത്.
ദീര്‍ഘനാള്‍ വിദേശത്ത് ജോലി ചെയ്ത് രോഗിയായി തിരിച്ചെത്തിയ ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് പ്രസാദിന്റെ ഭാര്യ ജയന്തി വീടുപണിക്ക് വന്ന മുസ്ലീമിനൊപ്പം പോയത്. ജയന്തിയെ മതംമാറ്റിക്കൊണ്ടുപോയ അനിയന് എന്ന സജാദിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത മകളെ പ്രസാദിനെ തിരിച്ചേല്‍പ്പിക്കാനായിരുന്നു ചവറ കുടുംബക്കോടതിയുടെ വിധി. എന്നാല്‍ വിധി നടപ്പാക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. മകന് പ്രഭു പ്രസാദ്, മകള്‍ മീനു പ്രസാദ് എന്നിവരുമായി ഏപ്രില്‍ നാലാം തീയതിയാണ് ഭര്‍ത്താവിനെ ഉപേക്ഷിച്ച് ജയന്തി പോയത്. 23 വര്‍ഷം പ്രസാദ് വിദേശത്ത് ജോലി ചെയ്ത് സമ്പാദിച്ച മുഴുവന്‍ സ്വത്തുമായാണ് ജയന്തി നാടുവിട്ടത്.
നിരന്തരമായി സമന്‍സ് അയച്ചിട്ടും കുട്ടിയെ കോടതിയില്‍ ഹാജരാക്കി പിതാവിന് കൈമാറാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാത്തതിനാല്‍ മകളെ തിരികെ കിട്ടാന്‍ നടപടി ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ് പ്രസാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: